ഉടക്കി ഉടക്കി ഒടുവില്‍ പുറത്തേക്ക് !ഡോജില്‍ നിന്നും പടിയിറിങ്ങി മസ്‌ക്

വാഷിങ്ടന്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ യുഎസ് സര്‍ക്കാരിന്റെ പ്രത്യേക സര്‍ക്കാര്‍ ഏജന്‍സിയായ ഡോജില്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി) നിന്ന് പടിയിറങ്ങി ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക്. ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചുവെന്നും വ്യക്തമാക്കിയാണ് മസ്‌കിന്റെ മടക്കം. പ്രസിഡന്റിന്റെ വലം കയ്യായിരുന്ന മസ്‌ക് ട്രംപിന് നന്ദി അറിയിച്ചാണ് ഡോജ് തലപ്പത്ത് നിന്ന് പടിയിറങ്ങുന്നത്.

”ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എന്റെ ഷെഡ്യൂള്‍ ചെയ്ത സമയം അവസാനിക്കുകയാണ്. പാഴ് ചെലവുകള്‍ കുറയ്ക്കാന്‍ ട്രംപ് നല്‍കിയ അവസരത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും” – മസ്‌ക് എക്‌സില്‍ കുറിച്ചു.

ട്രംപിന്റെ തീരുവ നയങ്ങളോട് കടുത്ത എതിര്‍പ്പായിരുന്നു മസ്‌കിനെന്നും ഇതില്‍ ഇരുവരും രണ്ടു തട്ടിലായിരുന്നുവെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതാണ് ട്രംപ് ഏല്‍പ്പിച്ച സുപ്രധാന പദവിയില്‍ നിന്നും പിന്മാറാന്‍ മസ്‌കിനെ പ്രേരിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്.

മാസ്സീവ് സ്‌പെന്‍ഡിംഗ് പാക്കേജ് നടപ്പിലാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിയമനിര്‍മ്മാണ ശ്രമത്തില്‍ നിരാശയുണ്ടെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ബജറ്റ് കമ്മി വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ പുതിയ നിയമ നിര്‍മ്മാണം കണ്ടപ്പോള്‍ സത്യത്തില്‍ നിരാശനായി. അത് ബജറ്റ് കമ്മി കുറയ്ക്കുകയല്ല, വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി ടീം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കുകയും ചെയ്യുന്നുവെന്നും മസ്‌ക് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ട്രംപ് ഭരണകൂടത്തിലെ ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എലോണ്‍ മസ്‌കിന്റെ 130 ദിവസത്തെ കാലാവധി മെയ് 30 ഓടെ അവസാനിക്കാനിരിക്കുകയായിരുന്നു. ഫെഡറല്‍ ഗവണ്‍മെന്റിനെ പുനഃക്രമീകരിക്കാനും ചുരുക്കാനുമുള്ള DOGE ന്റെ ശ്രമങ്ങള്‍ തുടരുമെന്ന് ഭരണകൂടം അറിയിച്ചു

More Stories from this section

family-dental
witywide