
ജക്കാർത്ത: ഇന്തോനേഷ്യയിൽ മൗണ്ട് മറാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 11 പേർ കൊല്ലപ്പെടുകയും 22 പർവ്വതാരോഹകരെ കാണാതാവുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹം കണ്ടെടുത്തു.
പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ അഗം ജില്ലയിലെ മറാപി പർവ്വതം ഞായറാഴ്ച പെട്ടെന്നുണ്ടായ പൊട്ടിത്തെറിയിൽ 3,000 മീറ്റർ (9,800 അടി) വരെ ഉയരമുള്ള ചാരത്തിന്റെ കട്ടിയുള്ള നിരകൾ ആകാശത്തേക്ക് തെറിക്കുകയും ചൂടുള്ള ചാര മേഘങ്ങൾ കിലോമീറ്ററുകളോളം വ്യാപിക്കുകയും ചെയ്തു. ഗ്രാമങ്ങളും സമീപ നഗരങ്ങളും ടൺ കണക്കിന് അഗ്നിപർവ്വത അവശിഷ്ടങ്ങളാൽ മൂടപ്പെട്ടു.
ഏകദേശം 75 പർവതാരോഹകർ ശനിയാഴ്ച 2,900 മീറ്റർ (9,480 അടി) ഉയരമുള്ള പർവതത്തിലേക്ക് കയറാൻ തുടങ്ങിയിരുന്നു. ഇവരെല്ലാവരും സ്ഫോടനത്തെ തുടർന്ന് ഒറ്റപ്പെട്ടു.
ഞായറാഴ്ച രക്ഷപ്പെടുത്തിയവരിൽ എട്ട് പേരെ പൊള്ളലേറ്റ മുറിവുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് കൈകാലുകൾ ഒടിഞ്ഞതായും പ്രവിശ്യാ തലസ്ഥാനമായ പാഡംഗിലെ പ്രാദേശിക സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസിയിലെ ഉദ്യോഗസ്ഥൻ ഹരി അഗസ്റ്റ്യൻ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 11 പർവതാരോഹകരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി വെസ്റ്റ് സുമാത്രയുടെ സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസി മേധാവി അബ്ദുൾ മാലിക് പറഞ്ഞു.
“മൃതദേഹങ്ങളെയും അതിജീവിച്ചവരെയും ഒഴിപ്പിക്കുന്നത് ഇപ്പോഴും തുടരുകയാണ്,” അദ്ദേഹം പറഞ്ഞു, രക്ഷാപ്രവർത്തകർ ഇപ്പോഴും കാണാതായ 22 പർവതാരോഹകർക്കായി തിരച്ചിൽ തുടരുകയാണ്.”