
ഡമാസ്കസ്; സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ റഷ്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 34 വിമത പോരാളികൾ കൊല്ലപ്പെടുകയും 60 അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യൻ ന്യൂസ് ഏജൻസിയായ ഇന്റർഫാക്സ് റിപ്പോർട്ട് ചെയ്തു. സിറിയയിലെ ഇദ് ലിബ് മേഖല വിമതരുടെ ശക്തി കേന്ദ്രമാണ്.
സിറിയയുടെ ഔദ്യോഗിക പട്ടാളത്തിനു നേരെ ആക്രമണം നടത്തുന്ന സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ‘അനധികൃത സായുധ പോരാളികൾക്ക്’ നേരെ റഷ്യൻ വ്യോമസേന വ്യോമാക്രമണം നടത്തി എന്ന് റഷ്യൻ റെയർ അഡ്മിറൽ വാഡിം കുലിത് വാർത്ത ഏജൻസിയോട് പറഞ്ഞു.
24 മണിക്കൂറിനുള്ളിൽ 7 തവണ സിറിയൻ പട്ടാളത്തെ വിമതർ ആക്രമിച്ചു എന്ന് കുലിത് പറഞ്ഞു. ഇസ്ലാമിക് ജിഹാദിൻ്റെ സാധുയ പോരാളികൾ സിറിയൻ സേനയെ ആക്രമിക്കുന്നു എന്ന് സിറിയൻ സർക്കാർ അറിയിച്ചു. എന്നാൽ ഇസ്രയേൽ – ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിപ്പിക്കാനാണ് റഷ്യയും സിറിയയും ശ്രമിക്കുന്നത് എന്ന് വിമതപക്ഷം അഭിപ്രായപ്പെട്ടു.
34 fighters killed over 60 wounded as Russia air strikes Syria’s Idlib: Report