മൂന്നാമത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ പ്രൈമറി ഡിബേറ്റ് നവംബര്‍ 8, ബുധനാഴ്ച

ഫ്‌ലോറിഡ: ബുധനാഴ്ച മിയാമിയില്‍ നടക്കുന്ന മൂന്നാമത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ പ്രൈമറി ഡിബേറ്റില്‍ പങ്കെടുക്കാന്‍ അഞ്ച് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ യോഗ്യത നേടിയതായി റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി അറിയിച്ചു. മുന്‍ ന്യൂജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി, ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലി, ടെക് വ്യവസായി വിവേക് രാമസ്വാമി, സൗത്ത് കരോലിന സെനറ്റര്‍ ടിം സ്‌കോട്ട് എന്നിവരാണ് സംവാദത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ സ്ഥാനാര്‍ത്ഥികള്‍.

മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും നോര്‍ത്ത് ഡക്കോട്ട ഗവര്‍ണര്‍ ഡഗ് ബര്‍ഗവും മൂന്നാം സംവാദത്തിനുണ്ടാകയില്ല. പതിവു പോലെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത്തവണയും ഡിബേറ്റിന്റെ സമയത്ത് പ്രചരണ റാലിയില്‍ പങ്കെടുക്കും. സംവാദങ്ങളില്‍ പങ്കെടുക്കില്ലെന്നായിരുന്നു പ്രസിഡന്റ് ട്രംപിന്റെ നേരത്തേയുള്ള പ്രസ്താവന. മൂന്നാമത്തെ സംവാദത്തില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതകള്‍ ആദ്യ രണ്ടിനേക്കാള്‍ു ഡിബേറ്റുകളെക്കാള്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. പോളിംഗില്‍ കുറഞ്ഞത് നാല് ശതമാനമെങ്കിലും വോട്ടുകള്‍ നേടിയാല്‍ മാത്രമാണ് ഡിബേറ്റില്‍ പങ്കെടുക്കാന്‍ സാധിക്കുക.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ സംപ്രേഷണം ചെയ്യുന്ന രണ്ട് മണിക്കൂര്‍ സംവാദം എന്‍ബിസി ഹോസ്റ്റുചെയ്യും. ‘നൈറ്റ്ലി ന്യൂസ്’ അവതാരകന്‍ ലെസ്റ്റര്‍ ഹോള്‍ട്ട്, ‘മീറ്റ് ദി പ്രസ്’ മോഡറേറ്റര്‍ ക്രിസ്റ്റന്‍ വെല്‍ക്കര്‍, സേലം റേഡിയോ നെറ്റ്വര്‍ക്കിലെ ‘ദി ഹഗ് ഹെവിറ്റ് ഷോ’യുടെ അവതാരകനായ ഹ്യൂ ഹെവിറ്റ് എന്നിവര്‍ ഡിബേറ്റിലെ മോഡറേറ്റര്‍മാരാകും.

More Stories from this section

family-dental
witywide