2000ന്റെ 12,000 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഇനിയും തിരികെ വരാനുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

മുംബൈ: 2000 രൂപയുടെ 12,000 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഇനിയും തിരികെ വരാനുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. രണ്ടായിരത്തിന്റെ
87 ശതമാനം നോട്ടുകളാണ് ഇതുവരെ നിക്ഷേപത്തിന്റെ രൂപത്തില്‍ ബാങ്കില്‍ തിരിച്ചെത്തിയത്. അവശേഷിക്കുന്നത് ബാങ്കില്‍ പോയി മാറ്റിയെടുക്കുകയാണ് ചെയ്തത്. നോട്ടുകള്‍ മുഴുവന്‍ ബാങ്കില്‍ തിരികെ എത്തുന്നതിനായി ഒക്ടോബര്‍ ഏഴു വരെ സമയപരിധി നീട്ടിയിട്ടുണ്ട്. നാളെ വരെ എല്ലാ ബാങ്കുകളിലും 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാന്‍ സാധിക്കും.

ഒക്ടോബര്‍ ഏഴിനു ശേഷം ആര്‍ബിഐയുടെ റീജിണല്‍ ഓഫീസുകള്‍ വഴി മാത്രമേ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കൂ. മെയ് 19 വരെയുള്ള കണക്കനുസരിച്ച് 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. സെപ്റ്റംബര്‍ 29 വരെയുള്ള കണക്കനുസരിച്ച് 14000 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഒഴികെ, അവശേഷിക്കുന്ന നോട്ടുകള്‍ മുഴുവന്‍ തിരികെ എത്തിയതായും ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

More Stories from this section

family-dental
witywide