
കൊച്ചി: ഇതര മതത്തിലുള്ളയാളെ പ്രണയിച്ചുവെന്നാരോപിച്ച് പിതാവ് ബലമായി വിഷം കുടിപ്പിച്ച മകള്‍ മരിച്ചു. 10 ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആലുവ കരുമാലൂര്‍ മറിയപ്പടി ഐക്കരക്കുടി വീട്ടിൽ ഫാത്തിമ ( 14 ) ആണു മരിച്ചത്. പിതാവ് അബീസ് പൊലീസ് കസ്റ്റഡിയിലാണ്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച ഫാത്തിമ
കഴിഞ്ഞ മാസം 29നാണ് ആലുവ സ്വദേശിയായ പതിനാലുകാരിയെ പിതാവ് അതിക്രൂരമായി ഉപദ്രവിച്ചത്. ഇതരമതസ്ഥനുമായുള്ള സൗഹൃദം ചോദ്യംചെയ്ത പിതാവ് കമ്പിവടികൊണ്ട് ക്രൂരമായി ഉപദ്രവിച്ച ശേഷം ബലമായി കളനാശിനിക്ക് ഉപയോഗിക്കുന്ന വിഷം കുട്ടിയുടെ വായില്‍ ഒഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ അമ്മയും ബന്ധുക്കളും ചേര്‍ന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു. മജിസ്ട്രേട്ട് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെ വധശ്രമത്തിനു കേസെടുത്ത് ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാൾ സ്വകാര്യ കമ്പനിയിൽ എൻജിനീയറാണ്.
A minor girl who was force fed poison by father in the name of a love affair died