ഫോണ്‍വിളിക്കുന്നതിനിടെ കരഞ്ഞ രണ്ടു വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

റാഞ്ചി : ഫോണ്‍ വിളിക്കുന്നതിനിടെ കരഞ്ഞ് ബഹളംവെച്ച രണ്ടുവയസുകാരനെ കഴുത്തു ഞെരിച്ച് അമ്മ കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ഒരാളുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ മകന്‍ കരഞ്ഞതാണ് യുവതിയെ പ്രകോപിപ്പിച്ചത്.

അഫ്സാന ഖാത്തൂന്‍ – നിസാമുദ്ദീന്‍ ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളടകുട്ടിയാണ് അമ്മയുടെ കൈകൊണ്ട് മരണപ്പെട്ടത്. ഭര്‍ത്താവുമായി വഴക്കിട്ടതിനെത്തുടര്‍ന്ന് അഫ്‌സാന ഇളയമകനൊപ്പം മുറിയില്‍ കയറി വാതില്‍ പൂട്ടി. തുടര്‍ന്ന് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെ കുഞ്ഞ് ഉറക്കെ കരയുകയായിരുന്നു. അപ്പോഴാണ് പ്രകോപിതയായ അമ്മ കുഞ്ഞിനെ കൊന്നതെന്ന് അഫ്‌സാനയുടെ ഭാര്‍തൃപിതാവും പരാതിക്കാരനുമായ റോജന്‍ അന്‍സാരി പറഞ്ഞു.

സംഭവം പുറത്തു പറയാതിരുന്ന അഫ്‌സാന വളരെ നേരം കഴിഞ്ഞാണ് മുറി തുറന്നത്. അപ്പോഴാണ് കുട്ടിയുടെ അച്ഛന്‍ കുട്ടിയെ അബോധാവസ്ഥയില്‍ കിടക്കയില്‍ കണ്ടത്. അപ്പോള്‍ത്തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, തന്റെ മകനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും, കരച്ചില്‍ കേട്ട് പ്രകോപിതയായി ചെയ്തു പോയതാണെന്നുമാണ് അറസ്റ്റിലായ അഫ്‌സാന പൊലീസിനോട് പറഞ്ഞത്.

More Stories from this section

family-dental
witywide