
മുംബൈ: ചത്രപതി ശിവജിയുടെ ആയുധമായിരുന്ന പുലിനഖം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കും. മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധിര്‍ മുഗന്‍തിവാര്‍ ചൊവ്വാഴ്ച ലണ്ടനിലെത്തും. ലണ്ടന്‍ ആസ്ഥാനമായ മ്യൂസിയവുമായി ആയുധം വീണ്ടെടുക്കാനുളള കരാറില്‍ ഒപ്പുവെയ്ക്കാനാണ് മന്ത്രി ലണ്ടനിലേക്കു പോകുന്നത്.
1659ല്‍ ബീജാപൂര്‍ സുല്‍ത്താനേറ്റിനെ പരാജയപ്പെടുത്താനായി ശിവജി ഉപയോഗിച്ചിരുന്ന ആയുധമാണ് ഈ പുലിനഖം. അടുത്ത നവംബറോടു കൂടി ആയുധം മഹാരാഷ്ട്രയിലെത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഛത്രപതി ശിവജി അധികാരത്തിലേറിയിട്ട് 350 വര്‍ഷം തികയുന്ന വേളയിലാണ് ഈ നീക്കം. ലണ്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലാണ് പുലിനഖം മൂന്ന് വര്‍ഷമായുള്ളത്. പുലിനഖമെത്തിച്ച ശേഷം തെക്കന്‍ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തിലാണ് സൂക്ഷിക്കുക. 1659ലെ പ്രതാപ്ഗഡ് യുദ്ധം മറാത്താ ഭരണത്തിനു നിര്‍ണായക അടിത്തറയേകിയ യുദ്ധമായിരുന്നു.
ഇന്നത്തെ മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പ്രതാപ്ഗഡ് കോട്ടയുടെ ചുവട്ടിൽ വച്ചാണ് ഛത്രപതി ശിവജി അഫ്സൽ ഖാനെ വധിച്ചത്.പാരമ്പര്യത്തനിമയുടെയും സാംസ്കാരികമേന്‍മയുടെയും ഭാഗമാണ് ഇവിടം. അഫ്സൽ ഖാൻ ശിവാജി മഹാരാജിനെ പുറകിലൂടെ കുത്തിയപ്പോള്‍ അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് പുലിനഖം ഉപയോഗിച്ചു എന്നാണ് ചരിത്രം.