
ഗാസ സിറ്റി: ഇന്ധനക്ഷാമം കാരണം ഗാസയിലെ എല്ലാ ആശുപത്രികളും 48 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടിയേക്കുമെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അഷ്‌റഫ് അൽ ഖിദ്ര. അൽ ജസീറ അറബിക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വടക്കന്‍ ഗാസയില്‍ ഇതിനകം ആരോഗ്യസേവനം താറുമാറായെന്നും ആരോഗ്യ വകുപ്പിന്റെ വക്താവ് അറിയിച്ചു.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളായ അല്‍-ഷിഫ, അല്‍-ഖുദ്‌സ് ആശുപത്രികള്‍ തിങ്കളാഴ്ച സേവനം അവസാനിപ്പിച്ചു. ആരോഗ്യ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഇന്ധനം ഇല്ലാതായതിനെ തുടര്‍ന്നാണ് ആശുപത്രികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം അല്‍-ശിഫ ആശുപത്രിയില്‍ ആറ് നവജാത ശിശുക്കള്‍ മരിച്ചിരുന്നു. 26 നവജാത ശിശുക്കള്‍ ഗുരുതരാവസ്ഥയിലാണ്.
ഗാസയിലെ സ്ഥിതിഗതികൾ ഭയാനകമാണെന്ന് യുഎൻആർഡബ്ല്യുഎ വിശേഷിപ്പിച്ചു. വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട പാലസ്തീനികൾക്കുള്ള മാനുഷിക സഹായം അടിയന്തിരമായി നൽകുകയും ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു.