വിവാഹം കഴിക്കുന്നില്ലെങ്കില്‍ ‘ലിവ് ഇന്‍ ടുഗദര്‍ റിലേഷന്‍ഷിപ്’ ആത്മാര്‍ഥത ഇല്ലാത്ത നേരംപോക്ക്: അലഹബാദ് ഹൈക്കോടതി

അലഹബാദ്: രണ്ടു പേര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനമില്ലെങ്കില്‍ ലിവ് ഇന്‍ ടുഗദര്‍ റിലേഷന്‍ഷിപ്പ് ബന്ധത്തിന് അര്‍ത്ഥമില്ലെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ് ആത്മാര്‍ഥത ഇല്ലാത്ത നേരംപോക്ക് മാത്രമാണെന്നാണ് ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദി, ജസ്റ്റിസ് മൊഹമ്മദ് അസ്ഹര്‍ ഹുസൈന്‍ ഇദ്രിസി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

ഹിന്ദു പെണ്‍കുട്ടിയുമായി ലിവ് ഇന്‍ റിലേഷനിലായ മുസ്ലിം യുവാവിനെതിരെ പൊലീസ് കേസെടുത്തതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. പെണ്‍കുട്ടിയെ യുവാവ് വശീകരിച്ച് വശത്താക്കിയതാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധു നല്‍കിയ പരാതിയിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. തന്നെ അറസ്റ്റ് ചെയ്യരുതെന്നും തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുവാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

20-22 വയസ് പ്രായമുള്ള രണ്ട് പേര്‍ രണ്ട് മാസത്തിനുള്ളില്‍ ഇത്തരമൊരു തീരുമാനം എടുത്തതിനെ ഗൗരവമായി കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം താല്‍ക്കാലിക ബന്ധത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ കഴിയുന്നവരാണ് ഈ പ്രായത്തിലുള്ളവരെന്ന് കരുതാനാവില്ല. ജീവിതം റോസാപ്പൂക്കളാല്‍ നിറഞ്ഞ കിടക്കയല്ല. കഠിനവും പരുഷവുമായ യാഥാര്‍ത്ഥ്യങ്ങളാണ് ഓരോ ദമ്പതികളെയും കാത്തിരിക്കുന്നത്. അത് മനസിലാക്കാതെയുള്ള ഇത്തരം നേരംപോക്ക് ബന്ധങ്ങള്‍ താത്കാലികവും ദുര്‍ബലവുമാണ് എന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട് എന്നും കോടതി വിലയിരുത്തി.

More Stories from this section

family-dental
witywide