‘ഗാസ അതിവേഗം ഒരു ശവപ്പറമ്പായി…’ ഇസ്രയേലിന് എതിരെ നടി ആഞ്ജലിന ജോളി

ലോസാഞ്ചൽസ് : രക്ഷപ്പെടാൻ ഒരിടവുമില്ലാതെ തളഞ്ഞുകിടക്കുന്ന ജനതയുടെ നേരെ ബോധപൂർവം നടത്തുന്ന ആക്രമണമാണ് ​ഗാസയിലേതെന്ന് പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലിന ജോളി . ഇസ്രയേൽ പലസ്തീനുമേൽ നടത്തുന്ന ആക്രമണത്തെ കുറിച്ച്  ഇൻസ്റ്റ​ഗ്രാമിലാണ് ആഞ്ജലിനയുടെ പ്രതികരണം. രണ്ട് ദശാബ്ദത്തോളമായി തുറന്ന ജയിൽ പോലെയായിരുന്ന ​ഗാസ അതിവേ​ഗം ഒരു ശവപ്പറമ്പായിയെന്ന് ആഞ്ജലിന കുറിച്ചു. ​ഗാസയിലെ ദുരന്തത്തിന്റെ ദൃശ്യവും ആഞ്ജലിന പങ്കുവച്ചു. 

കൊല്ലപ്പെട്ടവരിൽനല്ലൊരു ശതമാനവും നിരപരാധികളാണ്. കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെടുന്നു. കുട്ടികളും സ്ത്രീകളുമടങ്ങുന്ന ദശലക്ഷക്കണക്കിന് പലസ്തീനിയൻ സിവിലിയൻമാർ കൂട്ടമായി ശിക്ഷിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും ലോകം കാണുന്നുണ്ട്.ഭക്ഷണവും മരുന്നും മാനുഷിക സഹായവുമില്ലാതെ അന്താരാഷ്ട്ര നിയമങ്ങളുൾപ്പെടെ ലംഘിച്ചുകൊണ്ടാണ് ഈ ആക്രമണങ്ങൾ നടക്കുന്നത്.

മാനുഷികമായ വെടിനിർത്തലിനുള്ള ആവശ്യത്തെ നിഷേധിച്ചുകൊണ്ടും ഐക്യരാഷ്ട്രസഭയിൽ വെടിനിർത്തലിനുള്ള പ്രമേയത്തെ തടഞ്ഞുകൊണ്ടും ലോകനേതാക്കളും ഈ കുറ്റകൃത്യത്തിന്‍റെ പങ്കാളികളാവുകയാണ്’- അവരുടെ കുറിപ്പിൽ പറയുന്നു. ആഞ്ജലിന ജോളി ഒരു ജൂത വംശജയാണ്.

Angelina Jolie calls out Israel for Attack on Palestine

More Stories from this section

family-dental
witywide