
മെൽബൺ: രാജ്യത്തെ ഇമിഗ്രേഷൻ സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ.
2025 ജൂണോടെ വാർഷിക കുടിയേറ്റക്കാരുടെ എണ്ണം 250,000 ആയി കുറയ്ക്കാനാണ് സർക്കാർ നീക്കം. ഇതിനായി വിദേശ വിദ്യാർഥികൾക്കും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കുമുള്ള വിസ നിയമങ്ങളും സർക്കാർ കർശനമാക്കും.
ഓസ്‌ട്രേലിയയിൽ കുടിയേറ്റം റെക്കോർഡ് തലത്തിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കുടിയേറ്റക്കാരുടെ എണ്ണത്തിലെ വർധന മൂലം ഭവന, അടിസ്ഥാന സൗകര്യങ്ങളും പ്രതിസന്ധിയിലാണ്.
എന്നാൽ വിദഗ്ധ തൊഴിലാളികളുടെ അഭാവം രാജ്യത്ത് നിലനിൽക്കുന്നുണ്ട്. വരെ ആകർഷിക്കാൻ വേണ്ടവിധം സാധിക്കുന്നില്ലെന്നതും രാജ്യം നേരിടുന്ന പ്രതിസന്ധിയാണ്.
പത്തു വർഷത്തേക്കുള്ള പുതിയ ഇമിഗ്രേഷൻ നയമാണ് സർക്കാർ രൂപീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ക്ലെയർ ഒ നീൽ ഇന്ന് വ്യക്തമാക്കിയിരുന്നു.
ഈ വർഷം ആദ്യം നടത്തിയ അവലോകനത്തിൽ, കുടിയേറ്റ നയം വളരെ മോശമാണെന്ന് വിലയിരുത്തിലാണ് ഉണ്ടായിരുന്നത്. സങ്കീർണ്ണവും മന്ദഗതിയിലുള്ളതും കാര്യക്ഷമമല്ലാത്തതും നയത്തിൽ കാര്യമായ പരിഷ്കരണം ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു.
2023 ജൂൺ വരെ ഒരു വർഷത്തിൽ 510,000 ആളുകൾ ഓസ്‌ട്രേലിയയിൽ എത്തി. ഇവരുടെ എണ്ണം കുറച്ച് രാജ്യത്തിന് ആവശ്യമായ ആളുകളെ മാത്രം സ്വീകരിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വാർഷിക കുടിയേറ്റം 50% കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.