
വാഷിംഗ്ടണ്‍: ഗാസയില്‍ വിവേചനരഹിതമായ ബോംബാക്രമണത്തിലൂടെ ഹമാസിനെതിരായ യുദ്ധത്തിനുള്ള ആഗോള പിന്തുണ ഇസ്രായേല്‍ നഷ്ടപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി.
ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതിന്റെ പ്രത്യാക്രമണം അതിരുകടന്നെന്ന് ലോകരാജ്യങ്ങല്‍ വിലയിരുത്തുമ്പോഴാണ് കട്ടയ്ക്ക് കൂടെ നിന്ന അമേരിക്കയും മുന്നറിയിപ്പു നല്‍കുന്നത്. ഇത് ഇരു രാജ്യങ്ങളുടേയും ബന്ധത്തിലെ വിള്ളലാണ് സൂചിപ്പിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതിന് മറ്റൊരു കാരണം കൂടിയുണ്ട്, സംഘര്‍ഷാനന്തര ഗാസ എങ്ങനെ ഭരിക്കപ്പെടുമെന്ന കാര്യത്തില്‍ ബൈഡനുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് നെതന്യാഹു പറഞ്ഞിരുന്നു. ഇത് യുഎസ് നേതാവ് ഇസ്രായേലിനെ ശക്തമായി പിന്തുണച്ച ആഴ്ചകള്‍ക്ക് ശേഷമുള്ള ഇരുവരുടേയും ബന്ധത്തിലെ ഇഴയകലം തന്നെയാണ്.
1,200 പേര്‍ മരിച്ചതായും നൂറുകണക്കിനാളുകളെ ബന്ദികളാക്കുകയും ചെയ്തതായി ഇസ്രായേല്‍ പറയുന്ന ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേലിന് ലോകത്തിന്റെ നാനാഭാഗത്തുനിന്നും പിന്തുണ ലഭിച്ചിരുന്നു എന്നും വിവേചനരഹിതമായ ബോംബാക്രമണത്തിലൂടെ അവര്‍ക്ക് ആ പിന്തുണ നഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നും വാഷിംഗ്ടണില്‍ നടന്ന ഒരു പ്രചാരണ പരിപാടിയില്‍ ബൈഡന്‍ പറഞ്ഞു.
ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 18,400 ലധികം ആളുകള്‍ കൊല്ലപ്പെട്ടു, ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികമാണെന്ന് ഗാസയില്‍ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം പറയുന്നു.
നിരവധി പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഗാസയില്‍ പൗരന്മാരുടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് വാഷിംഗ്ടണ്‍ ആഴ്ചകളായി ഇസ്രായേലിനോട് ആവശ്യപ്പെടുന്നുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തില്‍ സഖ്യകക്ഷികള്‍ ജര്‍മ്മനിയെ പരവതാനി ബോംബെറിഞ്ഞുവെന്നും ജപ്പാനെതിരെ ആണവായുധങ്ങള്‍ ഉപയോഗിച്ചെന്നും നെതന്യാഹു പറഞ്ഞുവെന്ന വാദങ്ങളും യുഎസ് പ്രസിഡന്റ് തള്ളിക്കളഞ്ഞു.
‘അദ്ദേഹം ഒരു നല്ല സുഹൃത്താണ്, പക്ഷേ അദ്ദേഹം മാറണമെന്ന് ഞാന്‍ കരുതുന്നു, ഇസ്രായേലിലെ ഈ സര്‍ക്കാരിനൊപ്പം അദ്ദേഹത്തിന് നീങ്ങുന്നത് വളരെ ബുദ്ധിമുട്ടാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
ബൈഡന്റെ അഭിപ്രായങ്ങള്‍ യുദ്ധാനന്തരം സംഭവിക്കുന്ന കാര്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പിളര്‍പ്പിനെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് പരക്കെയുള്ള വിലയിരുത്തല്‍.










