ബിജെപിയില്‍ ചേര്‍ന്ന ക്രൈസ്തവ പുരോഹിതന് സസ്പെൻഷൻ

ഇടുക്കി: ബിജെപിയില്‍ അംഗത്വമെടുത്ത ക്രൈസ്തവ പുരോഹിതന്‍ ഇടുക്കി രൂപതയിലെ കൊന്നത്തടി,മാങ്കുവ സെന്റ്തോമസ് ദേവാലയ ഇടവക വികാരി ഫാ. കുര്യക്കോസ് മറ്റത്തിനെ സഭ സസ്പന്‍ഡ് ചെയ്തു. ഇടവകയുടെ ചുമതലയില്‍നിന്നാണ് ഫാ. കുര്യാക്കോസിനെ മാറ്റിയിരിക്കുന്നത്. കാനോന്‍ നിയമപ്രകാരം പുരോഹിതര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വം എടുക്കാനോ സജീവമായി പ്രവര്‍ത്തിക്കാനോ അനുവാദമില്ല. 74 വയസ്സ് കഴിഞ്ഞ ഫാ. കുര്യാക്കോസ് വിരമിക്കാന്‍ ഇനി കുറച്ചു മാസങ്ങള്‍ മത്രമേ ബാക്കിയുള്ളു, അതിനാല്‍ ഇടവക ചുമതലയില്‍ നിന്ന് അദ്ദേഹത്തെ തല്‍കാലം മാറ്റി നിര്‍ത്തുന്നു എന്ന് സഭാ വക്താവ് പ്രതികരിച്ചു. മണിപ്പൂര്‍ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ബിജെപിക്ക് എതിരെ കടുത്ത എതിര്‍പ്പാണ് കേരളത്തിലെ ക്രൈസ്തവ സഭയ്ക്കുള്ളത്.

ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എസ് അജിയാണ് ഫാ. കുര്യക്കോസ് മറ്റത്തിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

ബിജെപിയില്‍ ചേരുന്ന ആദ്യത്തെ വൈദികനാണ് ഫാ. കുര്യക്കോസ് എന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. ക്രൈസ്തവര്‍ക്ക് ചേരാന്‍ കൊള്ളാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്ന് പാര്‍ട്ടി അംഗത്വമെടുത്തതിനു ശേഷം ഫാ. കുര്യക്കോസ് മറ്റം പ്രതികരിച്ചിരുന്നു.

catholic priest suspended from vicar duties hours after joining BJP

More Stories from this section

family-dental
witywide