ചൈന ലോകത്തിനു മുഴുവന്‍ ഭീഷണിയെന്ന് നിക്കി ഹാലെ, ചൈന ബഹുദൂരം മുന്നേറിയെന്നും പറയാതെ പറഞ്ഞു

വാഷിങ്ടന്‍ : ചൈന യുദ്ധത്തിനു തയാറെടുക്കുകയാണെന്നും അമേരിക്കയുടെയും ലോകത്തിന്റെയാകെയും നിലനില്‍പ്പിനു തന്നെ ചൈന ഭീഷണിയാണെന്നും ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹാലെ. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുള്ള പ്രമുഖ നേതാക്കളില്‍ ഒരാളാണ് നിക്കി ഹാലെ.

അമേരിക്കയെ വിവിധ മേഖലകളില്‍ തറപറ്റിക്കാനാണ് കഴിഞ്ഞ അരനൂറ്റാണ്ടായി ചൈന ശ്രമിക്കുന്നതെന്ന് നിക്കി പറഞ്ഞു. ‘ചൈനീസ് സൈന്യം ഇപ്പോള്‍ത്തന്നെ യുഎസ് സൈന്യത്തിനു തുല്യമായ രീതിയിലാണു മുന്നേറുന്നത്.

കമ്യൂണിസ്റ്റ് ചൈനയ്ക്കു മുന്നില്‍ അമേരിക്കയുടെ കരുത്തും സ്വാഭിമാനവും കാണിക്കേണ്ടത് അനിവാര്യമാണ്.

നമ്മുടെ ട്രേഡ് സീക്രട്സ് അവര്‍ കരസ്ഥമാക്കി. ടെക്നോളജി മുതല്‍ മരുന്നുകള്‍ വരെ നിര്‍ണായകമായ വ്യവസായങ്ങള്‍ അവരുടെ നിയന്ത്രണത്തിലാണ്. വികസ്വരമായ സമ്പത്ത് വ്യവസ്ഥയുണ്ടായിരുന്ന ചൈന അതിവേഗമാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നു. ഒന്നാം സ്ഥാനത്തേക്ക് എത്താനാണ് അവരുടെ ശ്രമം.

അതിശക്തമായ സൈനിക ശക്തിയായി മാറി അമേരിക്കയെ ഭീഷണിപ്പെടുത്തി, ഏഷ്യന്‍ മേഖല അടക്കിവാഴുകയെന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇപ്പോള്‍ത്തന്നെ പല മേഖലകളിലും ചൈനീസ് സൈന്യം യുഎസ് സൈന്യത്തിനു തുല്യമായി കഴിഞ്ഞു. ചില രംഗങ്ങളില്‍ യുഎസ് സൈന്യത്തേക്കാള്‍ മുന്നിലാണ്. അമേരിക്കന്‍ മണ്ണിലേക്ക് ചാരബലൂണുകള്‍ അയയ്ക്കാനും ക്യൂബന്‍ തീരത്തിനു സമീപം ചാരകേന്ദ്രം സ്ഥാപിക്കാനും പാകത്തില്‍ ചൈനീസ് നേതാക്കള്‍ക്ക് ആത്മവിശ്വാസമുണ്ട്. ഒരുകാരണവശാലും പിഴവു വരുത്തരുത്. ചൈന യുദ്ധത്തിനുള്ള ഒരുക്കത്തിലാണ്. വിജയിക്കാന്‍ തീരുമാനിച്ചാണ് ചൈനീസ് നേതാക്കള്‍.’ – നിക്കി ഹാലെ പറഞ്ഞു

China a potential threat to world says Nikki Haley

More Stories from this section

family-dental
witywide