ഉജ്ജയിനില്‍ 12കാരി ബലാത്സംഗത്തിനിരയായ സംഭവം; ചികിത്സാ-പഠനച്ചിലവുകള്‍ വഹിക്കാന്‍ തയ്യാറാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജയിനില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായ 12 വയസ്സുകാരിയുടെ ചികിത്സാച്ചിലവുകളും പഠനച്ചിലവുകളും ഏറ്റെടുക്കാന്‍ തയ്യാറാണെന്നറിയിച്ച് പോലീസ് ഉദ്യോഗസ്ഥന്‍. ഉജ്ജയിനിലെ മഹാകാല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അജയ് വര്‍മയാണ് കുട്ടിയുടെ മുഴുവന്‍ ചിലവുകളും ഏറ്റെടുക്കാന്‍ തയ്യാറാണെന്നറിയിച്ച് രംഗത്തു വന്നത്. കുടുംബത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെങ്കില്‍ താന്‍ ആ പെണ്‍കുട്ടിയെ ദത്തെടുക്കുമായിരുന്നുവെന്ന് അജയ് വര്‍മ പറഞ്ഞു.

‘ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു. ദൈവം അവള്‍ക്ക് ഈ ഗതിവരുത്തിയത് എന്തിനെന്ന് ഞാന്‍ ചിന്തിച്ചുപോയി. നിയമപരമായ സഹായത്തിനപ്പുറം ആ മകള്‍ക്ക് വേണ്ടി എന്നാല്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യും. കുട്ടിയുടെ ചികിത്സ-വിദ്യാഭ്യാസം എല്ലാം എടുക്കാന്‍ ഞാന്‍ തയ്യാറാണ്’ അജയ് വര്‍മ വ്യക്തമാക്കി.

രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു മധ്യപ്രദേശിലെ ഉജ്ജയിനില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. ക്രൂര ബലാല്‍സംഗത്തിന് ഇരയായ പന്ത്രണ്ട് വയസ്സുകാരി പെണ്‍കുട്ടി ചോര ഒലിപ്പിച്ച് തെരുവിലൂടെ അര്‍ദ്ധ നഗ്‌നയായി നടന്നു. പലരോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടും ആരും സഹായിക്കാതെ അരക്കുതാഴെ വസ്ത്രം പോലും ഇല്ലാതിരുന്ന ആ കുട്ടി രണ്ടര മണിക്കൂറോളമാണ് റോഡിലൂടെ നടന്നത്. മനുഷ്യ മനഃസാക്ഷിയെ നടുക്കിയാണ് ആ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നത്. സംഭവത്തില്‍ കുട്ടിയെ ആക്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയിലായിരുന്നു.

More Stories from this section

family-dental
witywide