‘സിപിഐഎം മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങള്‍ക്ക് കല്യാണം കഴിച്ചുകൊടുക്കുന്നു’; വിവാദ പരാമര്‍ശവുമായി സമസ്ത ലീഡര്‍

കോഴിക്കോട്: സംസ്ഥാനത്ത് സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത യുവജന നേതാവ് നാസര്‍ ഫൈസി കൂടത്തായി. സിപിഐഎമ്മും ഡിവൈഎഫ്‌ഐയും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഹിന്ദു മുസ്ലിമിനെ വിവാഹം കഴിച്ചാല്‍ മതേതരത്വമായെന്നാണ് ചിലര്‍ കരുതുന്നത്. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങള്‍ക്ക് കല്യാണം കഴിച്ചുകൊടുക്കുന്നുവെന്നും നാസര്‍ ഫൈസി കൂടത്തായി ആരോപിച്ചു.

പാര്‍ട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാര്‍ട്ടി നേതാക്കന്‍മാരുടെ പിന്‍ബലത്തില്‍ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങള്‍ക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുണ്ടെന്നും നാസര്‍ ഫൈസി ആരോപിച്ചു. ഇതിനെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കൂടത്തായി ആവശ്യപ്പെട്ടു. കോഴിക്കോട് കൊയിലാണ്ടിയില്‍ നടന്ന എസ്എംഎഫ് ജില്ലാ സാരഥി സംഗമത്തിലാണ് കൂടത്തായി വിവാദ പരാമര്‍ശം നടത്തിയത്. പരിപാടിയില്‍ പങ്കെടുതത്ത മഹല്ല് കമ്മിറ്റി ഭാരവാഹികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് നാസര്‍ഫൈസിയുടെ പരാമര്‍ശം.

More Stories from this section

family-dental
witywide