
കോഴിക്കോട്: മുസ്ലിം വിരുദ്ധത പടര്‍ത്തി സമൂഹത്തില്‍ വര്‍ഗീയ ധ്രൂവീകരണത്തിന്ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെൻ ശ്രമിക്കുകയാണെന്ന് സിപിഎം. സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്ത മത നേതാക്കളെ വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രൻ അധിക്ഷേപിച്ചെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ വിമര്‍ശിച്ചു.
ഊശാന്‍ താടിക്കാരും മറ്റേ താടിക്കാരും അരിപ്പത്തൊപ്പിക്കാരും എന്നു മതനേതാക്കളെ വിശേഷിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍. മുസ്ലിം വിരുദ്ധത പടര്‍ത്തി സമൂഹത്തില്‍ വര്‍ഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്നത് സുരേന്ദ്രന്‍ രാഷ്ട്രീയ പരിപാടി ആക്കിയെന്നും പി മോഹനന്‍ കുറ്റപ്പെടുത്തി.
വായില്‍ത്തോന്നുന്നത് വിളിച്ചുപറയുനേന വര്‍ഗീയവാദിയുടെ ജല്‍പ്പനങ്ങളായി പ്രസ്താവനയെ തള്ളിക്കളയാനാകില്ലെന്ന് പി മോഹനന്‍ പറയുന്നു. പ്രത്യേക മതവിഭാഗത്തെ പരിഹസിക്കുന്നതും അവര്‍ക്കെതിരായി വിദ്വേഷം പരത്തുന്നതുമായ കെ സുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്ന് സിപിഎം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
CPM criticizes K. Surendran for his derogatory remarks about a particular religion