
ന്യൂഡൽഹി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് ഭാര്യയില്‍ നിന്നും വിവാഹമോചനമില്ല. തന്നില്‍ നിന്നും അകന്ന് കഴിയുന്ന ഭാര്യ പായല്‍ അബ്ദുള്ളയില്‍ നിന്നും വിവാഹമോചനം വേണമെന്ന ഒമര്‍ അബ്ദുള്ളയുടെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി.
പായൽ അബ്ദുള്ളയുടെ ക്രൂരതയായി ഒമർ അബ്ദുള്ള നടത്തിയ ആരോപണങ്ങൾ അവ്യക്തമാണെന്ന് കുടുംബ കോടതിയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതി അംഗീകരിച്ചു. അബ്ദുള്ളയുടെ വിവാഹമോചന ഹർജി നേരത്തെ കുടുംബകോടതി തള്ളിയിരുന്നു. ഈ ഉത്തരവിൽ അപാകതയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് സച്ച്ദേവ, വികാസ് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഭാര്യ പായൽ അബ്ദുള്ളയിൽ (പായൽ നാഥ്) നിന്നു വിവാഹ മോചനം ആവശ്യപ്പെട്ട് ഒമർ അബ്ദുല്ല നൽകിയ അപേക്ഷ 2016 ഓഗസ്റ്റ് 30ന് കുടുംബ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണു ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.