കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഐഎം ലോക്കല്‍ കമ്മിറ്റി അക്കൗണ്ടിലുമെത്തി; അരവിന്ദാക്ഷന്‍ മഞ്ഞുമലയുടെ അറ്റം മാത്രമെന്നും ഇഡി

കൊച്ചി: കരിവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് പണം സിപിഐഎം ലോക്കല്‍ കമ്മിറ്റി അക്കൗണ്ടിലുമെത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇഡി. കേസില്‍ അറസ്റ്റിലായ സിപിഐഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇ ഡി വ്യക്തമാക്കി. ബാങ്കിലെ ഭരണസമിതി മാത്രമല്ല, പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദിയാണെന്നും അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഇ ഡി കോടതിയില്‍ അറിയിച്ചു.

അനധികൃത വായ്പകള്‍ക്കായി അരവിന്ദാക്ഷന്‍ ഭരണ സമിതിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സതീഷിന്റെ അനധികൃത ഇടപാടുകള്‍ക്ക് വേണ്ടി മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് അരവിന്ദാക്ഷന്‍ വഴിയാണെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. പാര്‍ട്ടി സമ്മര്‍ദ്ദത്തിലാക്കി പലരെയും കൊണ്ട് ചിട്ടി എടുപ്പിച്ചിരുന്നു. കേസില്‍ ഒന്നാം പ്രതിയായ സതീശന്‍ പാര്‍ട്ടിയുടെ പല ആവശ്യങ്ങള്‍ക്കും വേണ്ടി ഫണ്ട് അനുവദിച്ചിട്ടുണ്ട്. സതീഷിന്റെ മകളുടെ മെഡിക്കല്‍ പഠനത്തിനായി ഫീസ് അടച്ചത് അരവിന്ദാക്ഷന്റെ അക്കൗണ്ടിലൂടെയാണെന്നും ഇഡി വെളിപ്പെടുത്തി.

തട്ടിപ്പിലൂടെ നേടിയ പണം സിപിഐഎം ലോക്കല്‍ കമ്മിറ്റി അക്കൗണ്ടിലുമെത്തിയെന്ന ഗുരുതര ആരോപണം ഉന്നയിക്കുന്നതിനു മുന്‍പ് സിപിഐഎമ്മിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ നേരത്തെ ഇഡി രണ്ട് തവണ ചെയ്തിരുന്നു. പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കില്‍ രണ്ട് അക്കൗണ്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. ഇതിനു പിന്നാലെയാണ് പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് പണമെത്തിയിട്ടുണ്ടെന്ന കണ്ടെത്തിയത്. കേസിലെ 55 പ്രതികള്‍ക്കുമെതിരെ ഇ ഡി കുറ്റപത്രം നല്‍കിയിട്ടുണ്ട്.

More Stories from this section

family-dental
witywide