ഇസ്ലാം വിരുദ്ധ പരാമർശങ്ങൾ ; വൈറ്റ്ഹൌസ് മുൻ സുരക്ഷാ ഉപദേഷ്ടാവിനെ അറസ്റ്റ് ചെയ്തു


ഇസ്ലാം വിരുദ്ധത പ്രചരിപ്പിച്ചതിന്‌ അമേരിക്കൻ മുൻ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ കാലത്തെ വൈറ്റ്ഹൌസ് സുരക്ഷാ ഉപദേഷ്ടാവ് സ്റ്റുവർട്ട്‌ സെൽഡോവിറ്റ്‌സിനെ (64) അറസ്റ്റ് ചെയ്തു. ന്യൂയോർക്കിലെ വഴിയോരത്ത് ഹലാൽ ഭക്ഷണം വിൽക്കുന്നയാളെ മുസ്ലിം ഭീകരനെന്നു വിളിച്ച്‌ അധിക്ഷേപിച്ചത് വിവാദമായ സാഹചര്യത്തിലാണ് അറസ്റ്റ്. ഒബാമ പ്രസിഡന്റായിരിക്കെ, ഇസ്രയേൽ പലസ്തീൻ വിഷയം കൈകാര്യം ചെയ്യുന്ന ഓഫിസിന്റെ ഡപ്യൂട്ടി ഡയറക്ടറായിരുന്നു.

മാൻഹാട്ടനിലെ അപ്പർ ഈസ്റ്റിലെ കടയിൽ ജോലി ചെയ്യുന്ന ഈജിപ്തുകാരനായ ഇരുപത്തിനാലുകാരനെയാണ്‌ സ്റ്റുവർട്ട്‌ അധിക്ഷേപിച്ചത്‌. ‘ഞങ്ങൾ 4000 പലസ്തീൻ കുഞ്ഞുങ്ങളെ കൊന്നു; അത്‌ കുറഞ്ഞുപോയി’ എന്ന്‌ സ്റ്റുവർട്ട്‌ പറയുന്ന വിഡിയോ പുറത്തുവന്നു. യുവാവിന്റെ കുടുംബത്തെ ഉപദ്രവിക്കുമെന്നും സ്റ്റുവർട്ട്‌ ഭീഷണിപ്പെടുത്തി.

പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമർശങ്ങളും നടത്തി. വിഡിയോ പുറത്തുവന്നതോടെ ന്യൂയോർക്കിൽ സ്റ്റുവർട്ടിനെതിരെ വൻ പ്രതിഷേധം അരങ്ങേറി. കടയിലെത്തിയ ഒരു യൂണിവേഴ്സിറ്റി വിദ്യാർഥിയാണ് സെൽഡോവിറ്റ്സിൻ്റെ അധിക്ഷേപങ്ങളടങ്ങിയ വിഡിയോ റെക്കോർഡ് ചെയ്ത് എക്സിൽ പോസ്റ്റ് ചെയ്തത്. രണ്ടാഴ്ചയായി ഇയാൾ കച്ചവടക്കാരനെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയയാണ് വിഡിയോയിലെ വ്യക്തി അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന സെൽഡോവിറ്റ്‌സ് ആണെന്നു തിരിച്ചറിഞ്ഞത്.

Ex-Obama adviser Stuart Seldowitz arrested after Islamophobic rant

More Stories from this section

family-dental
witywide