ഇസ്രായേല്‍ വനിതാ ഡിഫന്‍സ് ഫോഴ്സ് നൂറോളം ഹമാസ് ഭീകരരെ വധിച്ചുവെന്ന് കമാന്‍ഡര്‍

ഇസ്രായേല്‍ വനിതാ ഡിഫന്‍സ് ഫോഴ്സ് യൂണിറ്റ് നൂറോളം ഹമാസ് ഭീകരരെ വധിച്ചുവെന്ന് കമാന്‍ഡര്‍ ബെന്‍ യെഹൂദ. വനിതാ സൈനികരുടെ ധൈര്യത്തേയും ഇച്ഛാശക്തിയേയും കുറിച്ച് യാതൊന്നും സംശയിക്കാനില്ലെന്നും കമാന്‍ഡര്‍ അഭിമാനത്തോടെ പറഞ്ഞു. ഒക്ടോബര്‍ 7-ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ആയുധധാരികളായ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ടീമിന് രഹസ്യ സന്ദേശം ലഭിച്ചിരുന്നു. ഒരുങ്ങിയിരിക്കുക എന്നും നമ്മള്‍ യുദ്ധത്തിന് തയ്യാറെടുക്കുന്നു എന്നും തന്റെ ടീം അംഗങ്ങളോട് പറഞ്ഞതായി ബെന്‍ യെഹൂദ പറഞ്ഞു.

ഇസ്രയേലിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നത് തടയണം. നമ്മള്‍ ശക്തമായ സ്‌ക്വാഡാണെന്നും യെഹൂദ ടീമിനെ ഓര്‍മ്മിപ്പിച്ചു. വനിതാ ബറ്റാലിയനും ഭീകരരും തമ്മിലുള്ള പോരാട്ടം ഏകദേശം നാല് മണിക്കൂര്‍ നീണ്ടുനിന്നിരുന്നു. പരസ്പരം വെടിവെപ്പുമുണ്ടായി. ഹമാസിനെ നേരിടാന്‍ കാണിച്ച ധീരതയ്ക്ക് ബെന്‍ യഹൂദ തന്റെ ടീമംഗങ്ങളെ അഭിനന്ദിച്ചു. തന്റെ കീഴിലുള്ള വനിതാ സൈനികര്‍ യുദ്ധത്തില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ബെന്‍-യെഹൂദ പറഞ്ഞു

നിലവില്‍ പതിനൊന്ന് ടൗണുകളുടെ ഉത്തരവാദിത്തമാണ് ടീമിനുള്ളത്. ഇതിനു പുറമേ തെക്കന്‍ ഗാസ അതിര്‍ത്തി പ്രദേശത്തിന്റെയും ഈജിപ്ഷ്യന്‍ അതിര്‍ത്തിയുടെയും സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എന്തെങ്കിലും ചെയ്യാന്‍ തങ്ങള്‍ ശ്രമിക്കുന്നതായും ബെന്‍-യെഹൂദ പറഞ്ഞു. വനിതാ സൈനികരുടെ കഴിവുകളെക്കുറിച്ച് തനിക്ക് യാതൊരു സംശയവുമില്ലെന്നും കമാന്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide