കര്‍ണാടകയില്‍ സ്‌കൂള്‍ അധ്യാപികയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കര്‍ണാടകയിലെ ഹാസനില്‍ 23 കാരിയായ സ്‌കൂള്‍ അധ്യാപികയെ അജ്ഞാതരായ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോയി. അധ്യാപികയായി അര്‍പ്പിതയെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകലിന്റെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന അധ്യാപികയെ പ്രത്യേക വാഹനത്തില്‍ എത്തിയ അക്രമികള്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

അധ്യാപിക നടന്നു വരുന്നതും സംശയകരമായ സാഹചര്യത്തില്‍ ഒരാള്‍ സമീപത്ത് നില്‍ക്കുന്നതും പിന്നില്‍ നിന്ന് ഒരു വാഹനം വരുന്നതും രണ്ടു മൂന്നു ചേര്‍ ചേര്‍ന്ന് അധ്യാപികയെ വാഹനത്തിലേക്ക് വലിച്ചു കയറ്റുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. അധ്യാപികയെ മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രാമു എന്ന വ്യക്തിയെ സംശയമുണ്ടെന്ന് അര്‍പ്പിതയുടെ അമ്മ പോലീസിനോട് പറഞ്ഞു. രാമുവും അര്‍പിതയും കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇയാള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് സൂചന. പോലീസ് അന്വേഷണം നടത്തിവരികയാണ്.

More Stories from this section

family-dental
witywide