യുപിയിൽ തെരുവ് നായ്ക്കളുടെ അക്രമണത്തിൽ പരിക്കേറ്റ എട്ടുവയസുകാരി ചികിത്സ ലഭിക്കാതെ മരിച്ചു

ആഗ്ര: രണ്ടാഴ്ച മുമ്പ് ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലെ ബാഹ് ബ്ലോക്കിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയായി 8 വയസ്സുള്ള പെൺകുട്ടി ചികിത്സ ലഭിക്കാതെ മരിച്ചു. വീട്ടുകാരുടെ അനാസ്ഥയാണ് പെൺകുട്ടിയെ മരണത്തിലേക്ക് എത്തിച്ചത്.

പെൺകുട്ടി സമീപത്തെ പലചരക്ക് കടയിലേക്ക് പോകുമ്പോഴായിരുന്നു നായ്ക്കൾ ആക്രമിച്ചത്. വീട്ടിൽ തിരിച്ചെത്തിയ ശേഷം മാതാപിതാക്കളെ വിവരം അറിയിച്ചെങ്കിലും ഉടൻ ആശുപത്രിയിൽ എത്തിച്ചില്ല. ആക്രമണത്തിന് തൊട്ടുപിന്നാലെ കുട്ടിക്ക് ആന്റി റാബിസ് വാക്സിൻ (എആർവി) നൽകിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഞായറാഴ്ച കുട്ടിയുടെ നില വഷളായപ്പോൾ ബഹ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി.

അവശനിലയിൽ പെൺകുട്ടിയെ കണ്ട ഡോക്ടർമാർ കുട്ടിയെ ആഗ്രയിലെ എസ്എൻ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. അവിടെ വച്ചാണ് പെൺകുട്ടി മരിച്ചത്. പെൺകുട്ടിയുടെ പിതാവ്, കർഷകനായ ധർമേന്ദ്ര സിങ് പറഞ്ഞു, “എന്റെ കുട്ടിക്ക് പട്ടിയുടെ കടിയേറ്റ് ചെറിയ മുറിവുണ്ടായിരുന്നു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ സുഖം പ്രാപിക്കുമെന്ന് കരുതി. സമാനമായ ഒരു സംഭവം എന്റെ അയൽപക്കത്തുള്ള മറ്റൊരു ആൺകുട്ടിക്ക് സംഭവിച്ചു, കുട്ടി സുഖമായിരിക്കുന്നു. എന്നാൽ എന്റെ കുട്ടിയുടെ ആരോഗ്യം പെട്ടെന്ന് വഷളാകാൻ തുടങ്ങി. അവൾക്ക് നല്ല പനി ഉണ്ടായിരുന്നു, സംസാരിക്കാനും കഴിഞ്ഞില്ല.”

15 ദിവസത്തിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്ന് ബാഹ് സിഎച്ച്സി സൂപ്രണ്ട് ഡോ ജിതേന്ദ്ര കുമാർ പറഞ്ഞു. താമസിയാതെ കുട്ടി മരിച്ചു. വീട്ടിൽ തന്നെ ചികിത്സ നൽകിയതാണ് കുട്ടിയുടെ അവസ്ഥ വഷളാക്കിയത്. നായ, പൂച്ച, കുരങ്ങ് എന്നിവയുടെ കടിയേറ്റാൽ, ഉടൻ തന്നെ വാക്സിൻ നൽകേണ്ടത് പ്രധാനമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide