ഗാസയിൽ വെടിനിർത്തലിന് സാധ്യത; ധാരണയാകുന്നുവെന്ന് ഹമാസ് നേതാവ്

ഗാസ: ഇസ്രയേൽ-ഹമാസ് യുദ്ധം സന്ധിയിലേക്ക് നീങ്ങാൻ ധാരണയെന്ന് റിപ്പോർട്ടുകൾ. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലേക്ക് എത്തുകയാണെന്ന് ഹമാസ് നേതാവ് ഇസ്മയിൽ ഹാനിയ അറിയിച്ചു.
“യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടി ഏറെക്കുറിയായിക്കഴിഞ്ഞു.” ഖത്തറിന്റെ മധ്യസ്ഥതയിലാണ് പ്രധാനമായും ചർച്ചകൾ നടന്നിരുന്നത്. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തിനിടെ ഒക്ടോബർ 7 ന് പിടികൂടിയ 240 ഓളം ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനുള്ള ഒരു കരാറിൽ ഇരുവരും എത്തി എന്നാണ് അറിയുന്നത്. ഹമാസ് പോരാളികൾ അതിർത്തി കടന്നുള്ള ആക്രമണത്തിൽ 1,200 ഓളം പേരെ കൊലപ്പെടുത്തിയിരുന്നു. അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്.ഹമാസിനെ നശിപ്പിക്കുമെന്നും ബന്ദികളെ മോചിപ്പിക്കുമെന്നും പ്രതിജ്ഞയെടുത്തുകൊണ്ട് ആക്രമണത്തിന് പ്രതികാരമായി ഇസ്രയേൽ നിരന്തരമായ ബോംബാക്രമണവും കര ആക്രമണവും ആരംഭിച്ചു.ഗാസയിലെ ഹമാസ് സർക്കാരിന്റെ കണക്കനുസരിച്ച്, യുദ്ധത്തിൽ 13,300-ലധികം ആളുകൾ കൊല്ലപ്പെട്ടു. അവരിൽ ആയിരക്കണക്കിന് കുട്ടികളുണ്ട്.

More Stories from this section

family-dental
witywide