
ജറുസലം: ഇടവേളയ്ക്ക് ശേഷം ഇസ്രയേൽ- പലസ്തീൻ സംഘർഷം യുദ്ധ സമാനമായ സാഹചര്യത്തിലേക്ക്. പലസ്തീൻ വിമോചന സായുധ സംഘമായ ഹമാസ് ഇസ്രയേലിനെ ലക്ഷ്യം വച്ച് ഗാസയിൽനിന്ന് മിസൈൽ ആക്രമണം നടത്തിയതോടെ തിരിച്ചടിക്കാനൊരുങ്ങി ഇസ്രയേല്‍. ഗാസയില്‍നിന്നുള്ള ആക്രമണം ചെറുക്കാനായി റോക്കറ്റ് പ്രതിരോധ ഉപകരണങ്ങള്‍ വിന്യസിച്ചതായി ഇസ്രയേല്‍ അറിയിച്ചു. രാജ്യത്ത് യുദ്ധാവസ്ഥ പ്രഖ്യാപിച്ചു.
ഇസ്രയേലിനെതിരെ ഓപ്പറേഷൻ ‘അൽ-അഖ്സ ഫ്ളഡ്’ ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിച്ചു. തെക്കൻ ഇസ്രയേലിൽ ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ സൈന്യം ‘യുദ്ധസന്നദ്ധത’ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗാസ മുനമ്പിൽ നിന്ന് 80 കിലോമീറ്റർ പരിധിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ ഓഫfസ് അറിയിച്ചു. ഇസ്രയേലി സൈനികരെ ഹമാസ് പിടികൂടി ഗാസ മുനമ്പിലേക്ക് കൊണ്ടുപോയതായ വിവരം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇസ്രയേല്‍ അതിര്‍ത്തിക്കുള്ളില്‍ ഹമാസ് പടയാളികള്‍ റോന്തുചുറ്റുന്നതിൻ്റെ വിഡിയോ പുറത്തു വരുന്നുണ്ട്.
എല്ലാവരും അവരവരുടെ താമസസ്ഥലങ്ങളിലെ ബോംബ് ഷെല്‍ട്ടറുകള്‍ക്കുള്ളില്‍ കഴിയാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കി. വിമാനത്താവളങ്ങള്‍ അടച്ചു.
ഇസ്രയേലിലെ സ്‌ഡെറോട്ടിലെ പോലീസ് സ്‌റ്റേഷൻ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തതായി ഇസ്രയേൽ ബ്രോഡ്‌കാസ്റ്റിംഗ് അതോറിറ്റിയും റിപ്പോർട്ട് ചെയ്തു. ഗാസയിൽനിന്നുള്ള റോക്കറ്റ് ആക്രമണം തുടരുകയാണ്. കൂടുതല്‍പേര്‍ മരിച്ചതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
അതേസമയം ഇസ്രയേല്‍ ആക്രമണം ഭയന്ന് അതിര്‍ത്തി പ്രദേശത്തുള്ള പലസ്തീനികള്‍ വീട് ഉപേക്ഷിച്ച് പ്രദേശത്തുനിന്ന് പാലായനം ചെയ്യുകയാണ്.
Hamas launches rocket attack on Tel Aviv; war like situation in middle east