കനത്ത മഴ: തമിഴ്നാട്ടിൽ സ്കൂളുകൾ അടച്ചു, ജാഗ്രതാ നിർദേശം; കേരളത്തിലും മഴ തുടരുന്നു, പത്തനംതിട്ടയിൽ റെഡ് അലർട്ട്

ചെന്നൈ: കേരളത്തിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പല ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. നവംബർ 24 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു.

കനത്ത മഴയുടെ പ്രവചനം കണക്കിലെടുത്ത് തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി, വിരുതുനഗർ, പുതുക്കോട്ടൈ, നീലഗിരി ജില്ലകളിലെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകളും ഇന്ന് അടച്ചിടാൻ തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടു. അടുത്ത അഞ്ച് ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

പത്തനംതിട്ട ജില്ലയിൽ നവംബർ 22 ന് ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നവംബർ 24 വരെ. പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ രാത്രി 7.00 മുതൽ രാവിലെ 6.00 വരെ രാത്രി യാത്രയും കയാക്കിംഗ്, ബോട്ടിംഗ് തുടങ്ങിയ വിനോദസഞ്ചാര പ്രവർത്തനങ്ങളും നിരോധിച്ചുകൊണ്ട് പത്തനംതിട്ട കളക്ടർ എ ഷിബു ഉത്തരവിട്ടു.
പ്രാദേശികമായുള്ള ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ശക്തമായ തുടർച്ചയായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ഉത്തരവ്.

ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ശബരിമല തീർഥാടകർ രാത്രിയിൽ പ്രത്യേക ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.

നവംബർ 23ന് തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിലെ നിരവധി റോഡുകളും മലയോര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കേരളത്തിലെ കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെ ബാക്കിയുള്ള എല്ലാ ജില്ലകളിലും ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

More Stories from this section

family-dental
witywide