അഗ്നിക്ക് ചുറ്റും ഏഴു തവണ വലം വെച്ചില്ല; വിവാഹം സാധുവല്ലെന്ന യുവതിയുടെ വാദം അംഗീകരിച്ച് കോടതി

അഗ്‌നിയ്ക്ക് ചുറ്റും ഏഴ് തവണ വലം വെക്കാത്തതിനാല്‍ വിവാഹം സാധുവല്ലെന്ന യുവതിയുടെ വാദം ശരിവെച്ച് അലഹബാദ് ഹൈക്കോടതി ഹിന്ദു വിവാഹങ്ങളിലെ അനിഷ്ഠാനമായ സാത്ത് ഫേര അനുഷ്ഠിച്ചില്ലെങ്കില്‍ ആ വിവാഹം സാധുവല്ലെന്നാണ് കോടതി വിലയിരുത്തിയത്. ദമ്പതികള്‍ അഗ്‌നിയ്ക്ക് ചുറ്റും ഏഴ് തവണ വലം വയ്ക്കുന്ന ചടങ്ങാണ് സാത്ത് ഫരേ. ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിംഗാണ് യുവതിയുടെ വാദം ശരിയാണെന്ന് വിധിച്ചത്.

ഭാര്യ തന്നില്‍ നിന്ന് വിവാഹമോചനം നേടാതെ മറ്റൊരാളെ വിവാഹം കഴിച്ചുവെന്ന സത്യം സിംഗ് എന്ന യുവാവിന്റെ പരാതിയിലാണ് കോടതി നടപടി. തന്റെ ഭാര്യയായിരുന്ന സ്മൃതി സിംഗ് തന്നില്‍ നിന്ന് വിവാഹമോചനം നേടാതെ മറ്റൊരാളെ വിവാഹം കഴിച്ചുവെന്ന് അത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി 2021 സെപ്റ്റംബര്‍ 20നാണ് സത്യംസിംഗ് പരാതി നല്‍കിയത്. ഈ പരാതിയിലാണ് ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്.

2017 ലാണ് സ്മൃതി സിംഗ് സത്യം സിംഗിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഒന്നിച്ചുപോകാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ യുവതി ബന്ധം ഉപേക്ഷിക്കുകയും സ്ത്രീധന പീഡനം ആരോപിച്ച് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. അതേത്തുടര്‍ന്ന് 2021 ജനുലരി 11ന് പുനര്‍വിവാഹം വരെ യുവതിക്ക് 4,000 രൂപ ജീവനാംശം നല്‍കണമെന്ന് മിര്‍സാപൂര്‍ കുടുംബ കോടതി ഉത്തരവിട്ടു. പിന്നാലെ 2021 സെപ്റ്റംബര്‍ 20നാണ് യുവതി അനധികൃതമായി രണ്ടാമത് വിവാഹിതയായെന്ന് കാണിച്ച് സത്യം സിംഗ് പരാതിയുമായി കോടതിയിലെത്തിയത്.

എന്നാല്‍ താന്‍ വിവാഹ സമയത്ത് എഴുതവണ അഗ്‌നിയ്ക്ക് ചുറ്റും വലം വച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആദ്യ വിവാഹം സാധു അല്ലെന്നും യുവതി വാദിക്കുകയായിരുന്നു. ഈ വാദം കോടതി അംഗീകരിച്ചു. ഹിന്ദുവിവാഹ നിയമത്തിലെ സെക്ഷന്‍ 7 അനുസരിച്ച് സാത്ത് ഫരേ അടക്കം എല്ലാ ആചാരങ്ങളും പൂര്‍ത്തിയായാല്‍ മാത്രമാണ് വിവാഹം സാധുവാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇതേത്തുടര്‍ന്ന് യുവതിയ്ക്ക് എതിരായി സത്യംസിംഗ് നല്‍കിയ പരാതിയില്‍ പൊലീസ് നടപടികള്‍ കോടതി റദ്ദാക്കി.

More Stories from this section

family-dental
witywide