
ലണ്ടൻ: ഇസ്രയേൽ-പാലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെൻട്രൽ ലണ്ടനിൽ സംഘടിപ്പിച്ച റാലിയിൽ ലക്ഷക്കണക്കിന് ആളുകൾ അണിചേർന്നു. “ഗാസയിൽ ബോംബാക്രമണം അവസാനിക്കുക”, “വെടിനിർത്തൽ പ്രഖ്യാപിക്കുക” എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ തെരുവിലൂടെ മാർച്ച് ചെയ്തത്.
ഹൈഡ് പാർക്കിൽ നിന്ന് 5 കിലോമീറ്റർ (3 മൈൽ) അകലെയുള്ള യുഎസ് എംബസിയിലേക്കുള്ള പലസ്തീൻ അനുകൂല മാർച്ചിൽ ഏകദേശം 300,000 ആളുകൾ പങ്കെടുത്തതായി മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു.
ഒക്‌ടോബർ 7 ന് തെക്കൻ ഇസ്രയേലിൽ പലസ്തീൻ ഗ്രൂപ്പായ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ പലസ്തീനിലും പ്രത്യേകിച്ച് ഗാസ മുനമ്പിലും ഇസ്രായേൽ വ്യോമ, കര ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. പലസ്തീൻകാർക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് തലസ്ഥാനത്ത് നടന്ന വിവിധ റാലികളിൽ ഏറ്റവും പുതിയതാണ് ശനിയാഴ്ച നടന്ന “നാഷണൽ മാർച്ച് ഫോർ പലസ്തീൻ”.
ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും സൈനിക നടപടിയിൽ കൊല്ലപ്പെട്ടവരെ അനുസ്മരിക്കുകയും ചെയ്യുന്ന യുദ്ധവിരാമ ദിനത്തിൽ പലസ്തീനികളെ പിന്തുണയ്ക്കുന്ന പരിപാടി നടത്താൻ അനുവദിക്കണമോ എന്നതിനെച്ചൊല്ലി ഒരാഴ്ചത്തെ രോഷാകുലമായ തർക്കത്തിന് ശേഷം വലതുപക്ഷ പ്രതിക്ഷേധകർ പൊലീസുമായി ഏറ്റുമുട്ടുന്നതിനിടെയാണ് മാർച്ച് നടന്നത്.
“സമാധാന ലംഘനം തടയാൻ” 82 എതിർ സമരക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.