അസ്വാരസ്യം, നിതീഷും മമതയും അഖിലേഷും പങ്കെടുക്കില്ല; ഇന്ത്യ മുന്നണിയുടെ യോഗം മാറ്റിവച്ചു

ന്യൂഡല്‍ഹി: നാളെ ഡല്‍ഹിയില്‍ നടക്കാനിരുന്ന പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ യോഗം മാറ്റിവച്ചു. നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജിയും നിതീഷ് കുമാറും അഖിലേഷ് യാദവും അറിയിച്ചതിനെത്തുടര്‍ന്നാണ് യോഗം മാറ്റി വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തിന്റെ തീയതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും നേരത്തേ നിശ്ചയിച്ച മറ്റു പരിപാടികളുണ്ടെന്നുമാണ് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജി അറിയിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് യോഗം മാറ്റിവെച്ചത്. ഡിസംബര്‍ പതിനെട്ടിലേക്കാണ് യോഗം മാറ്റിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലായിരുന്നു യോഗം വിളിച്ചത്. മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപിയുടെ വിജയം കോണ്‍ഗ്രസിന്റെ പരാജയമാണെന്ന് മമതാ ബാനര്‍ജി വിമര്‍ശിച്ചിരുന്നു. ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളുമായി ഇടപെടലുകള്‍ ഇല്ലാതിരുന്നത് കോണ്‍ഗ്രസിന് പറ്റിയ വീഴ്ചയാണെന്ന് ജെഡിയുവും വിമര്‍ശിച്ചിരുന്നു.

More Stories from this section

family-dental
witywide