ഖലിസ്ഥാൻ നേതാവിന്റെ ഭീഷണി; എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കാനഡയോട് ഇന്ത്യ

ടൊറന്റോ: ഖലിസ്ഥാൻ നേതാവ് നേതാവ് ഭീഷണി മുഴക്കിയതിന് പിന്നാലെ എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കാനഡയോട് ഇന്ത്യ. കാനഡയിലേക്കും തിരിച്ച് ഇന്ത്യയിലേക്കും പോകുന്ന എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, കാനഡയിലെ ബന്ധപ്പെട്ട അധികാരികൾ ഈ ഭീഷണികൾ ചർച്ച ചെയ്യുമെന്ന് ഒട്ടാവയിലെ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ പറഞ്ഞു.

“കാനഡയിൽ നിന്ന് പുറപ്പെടുന്നതും അവസാനിപ്പിക്കുന്നതുമായ എയർ ഇന്ത്യ വിമാനങ്ങൾക്കെതിരായ ഭീഷണി ഞങ്ങൾ ബന്ധപ്പെട്ട കനേഡിയൻ അധികാരികളുമായി ചർച്ച ചെയ്യും.”

“നവംബർ 19 ന് ശേഷം എയർ ഇന്ത്യയിൽ പറക്കരുത്, നിങ്ങളുടെ ജീവൻ അപകടത്തിലായേക്കാം,” എന്നാണ് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നു വീഡിയോ സന്ദേശത്തിൽ പറഞ്ഞത്.

ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ് എയര്‍ ഇന്ത്യന്‍വിമാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ കനേഡിയന്‍ അധികൃതരോട് നിര്‍ദേശിച്ചിരിക്കുന്നത്. കനേഡിയന്‍ നഗരങ്ങളായ ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ ആഴ്ചയില്‍ ഒന്നിലധികം നേരിട്ടുള്ള ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം 19-ന് അടഞ്ഞുകിടക്കുമെന്നും വീഡിയോയില്‍ പന്നൂന്‍ അവകാശപ്പെട്ടു. പഞ്ചാബ് സ്വതന്ത്രമാകുമ്പോള്‍ വിമാനത്താവളത്തിന്റെ പേര് മാറ്റും. ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ അഹമ്മദാബാദില്‍ നടക്കുന്നത് 19-നാണെന്നും ഭീഷണി മുഴക്കൊണ്ടുള്ള വീഡിയോയില്‍ വിഘടനവാദി ചൂണ്ടിക്കാട്ടിയിരുന്നു. പലസ്തീനിലെ ഹമാസിന്റെ മാതൃകയില്‍ ഇന്ത്യയെ ആക്രമിക്കുമെന്നും നേരത്തേ പന്നൂന്‍ ഭീഷണിമുഴക്കിയിരുന്നു.

More Stories from this section

family-dental
witywide