
ന്യൂഡല്‍ഹി: ഇസ്രായേല്‍-ഹമാസ് യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതക്ക് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം. 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങള്‍ അയച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യോമപാത വഴി ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലാണ് സഹായമെത്തിക്കുക. അവിടെനിന്ന് റഫാ അതിര്‍ത്തിവഴി ഗാസയിലെത്തിക്കുകയാണ് ചെയ്യുക.
ഇന്ത്യന്‍ വ്യോമസേനയുടെ സി 17 വിമാനത്തിൽ 32 ടണ്‍ സഹായ വസ്തുക്കൾ അയച്ചതായി വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ അറിയിച്ചു. പലസ്തീന്‍ ജനതക്കുള്ള മാനുഷിക സഹായം നല്‍കുന്നത് തുടരുന്നുവെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. സഹായവസ്തുക്കളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഒക്ടോബര്‍ 22നാണ് ആദ്യഘട്ട സഹായം എത്തിച്ചത്.
We continue to deliver humanitarian assistance to the people of Palestine.
— Dr. S. Jaishankar (@DrSJaishankar) November 19, 2023
Second @IAF_MCC C17 aircraft carrying 32 tonnes of aid departs for the El-Arish Airport in Egypt. pic.twitter.com/bNJ2EOJPaW
അല്‍ ആരിഷ് വിമാനത്താവളത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള ഈജിപ്ത് – ഗാസ അതിര്‍ത്തിയായ റഫായിലൂടെ മാത്രമാണ് നിലവിൽ ഗാസയിലേക്ക് സഹായമെത്തിക്കാൻ സാധിക്കൂ.