
പ്രസിഡൻ്റ് ജോ ബൈഡൻ്റെ മകൻ ഹണ്ടർ ബൈഡന് വീണ്ടും നിയമക്കുരുക്ക്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ബൈഡനെതിരെ പുതിയ ക്രിമിനൽ കേസ് വന്നിരിക്കുന്നത്. ജോ ബൈഡൻ തിരഞ്ഞെടുപ്പിനായി മൽസരിക്കുമ്പോൾ ജയിലിൽ പോകാതിരിക്കാൻ മകൻ കഷ്ടപ്പെടേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. ഇത് റിപ്പബ്ളിക്കൻ പാർട്ടിയുടെ ഗൂഡാലോചയെന്നാണ് ആരോപണം. ഏതാണ്ട് 1.4 മില്യൺ യുഎസ് ഡോളർ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. പല തരത്തിലുള്ള തട്ടിപ്പുകളെ കുറിച്ച് കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഏതാണ്ട് 17 വർഷം ജയിലിൽ കിടക്കാൻ വകുപ്പുള്ള കുറ്റകൃത്യങ്ങളാണ് ബൈഡൻ്റെ പേരിലുള്ളത്.
കുറ്റത്തേക്കാൽ ഉപരി ജോ ബൈഡന് നാണക്കേടാകാൻ പോകുന്നത് മകൻ്റെ ജീവിത രീതിയെ കുറച്ചുള്ള വെളിപ്പെടുത്തലാണ്. കുറ്റപത്രത്തിൽ ഇതും വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ധൂർത്തിൻ്റെ മറ്റൊരു പേരാണ് ഹണ്ടർ ബൈഡൻ എന്നു തോന്നിപ്പിക്കും വിധമാണ് അയാളുടെ ജീവിതം. നിരന്തരം പാർട്ടികളാണ്. ആവശ്യത്തിലേറെ ഗേൾ ഫ്രണ്ട്സും അഭിസാരികമാരും പോണോഗ്രഫിയും . തരാതരം പോലെ മാറ്റുന്ന ആഡംബര കാറുകൾ, വലിയ വാടക വീട്, 10000 യുഎസ് ഡോളർ വിലയുള്ള സെക്സ് ക്ളബ് മെംബർഷിപ് … ഇതൊന്നും പോരാതെ ലഹരി ഉപയോഗവും. അന്വേഷണ പരിധിയിലുള്ള ചെറിയ കാലയളവിൽ ബൈഡൻ്റെ മൊത്തം ചെവല് ഏതാണ്ട് 50 ലക്ഷം യുഎസ് ഡോളറാണ്. ഇത്ര ചെലവാക്കാമെങ്കിൽ അതിനനുസരിച്ച് ഇയാൾക്ക് വരുമാനം ഉണ്ടായിരിക്കുമല്ലോ എന്നാണ് അധികൃതർ ചോദിക്കുന്നത്. അതൊന്നും നികുതിയായി കിട്ടിയിട്ടില്ല.
എന്നാൽ ടാക്സ് കേസുകളെല്ലാം കൃത്യമായി പിഴയടച്ച് അവസാനിപ്പിച്ചതാണെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ളിക്കന്മാർ രാഷ്ട്രീയം കളിക്കുകയാണെന്നും ബൈഡൻ്റ വക്കീൽ മീഡിയയോട് പറയുന്നു.
Inside Hunter Biden’s spending spree on hookers, porn and adult entertainment