
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 10ാം സീസണ് ഇന്ന് തുടക്കമാവുന്നു. കലൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ എട്ടുമണിക്കാണ് കിക്കോഫ് . ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ളാസ്റ്റേഴ്സ് ബെംഗളൂര്‍ എഫ് സിയെ നേരിടും. 12 ടീമുകളാണ് ഇത്തവണ ലീഗില്‍ പന്തുതട്ടുന്നത്. ഏറ്റവും കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന സീസണെന്ന പ്രത്യേകത കൂടിഈ ഐഎസ്എല്ലിനുണ്ട്.
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ്–ബെംഗളൂരു എഫ്സി പോരാട്ട വേദിയായ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 5 മുതലാണു കാണികൾക്കു പ്രവേശനം. മത്സരത്തിനുള്ള ടിക്കറ്റുകൾ ഓൺലൈനിൽ (www.insider.in) ലഭ്യമാണ്. കലൂർ സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസ് കൗണ്ടറിൽ നിന്നു ടിക്കറ്റുകൾ ലഭ്യതയനുസരിച്ചു നേരിട്ടും വാങ്ങാം.
ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കു സീസൺ ടിക്കറ്റ് എടുത്താൽ 25% ഇളവും ലഭിക്കും. നിപ്പ നിയന്ത്രണ വിധേയമായെങ്കിലും സുരക്ഷ പരിഗണിച്ചു മാസ്ക് ധരിച്ചു സ്റ്റേഡിയത്തിൽ എത്തണമെന്നാണു ബ്ലാസ്റ്റേഴ്സ് ടീമിന്റെ അഭ്യർഥന.വിലക്കു നേരിടുന്ന ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ചിനു ടീമിനൊപ്പം കളത്തിൽ എത്താനാകില്ലെങ്കിലും അദ്ദേഹം ഗാലറിയിൽ കളി കാണാനുണ്ടാകും. ആശാനില്ലാതെ ടീം സൂപ്പർ കപ്പിലും ഡ്യൂറൻഡ് കപ്പിലും കളിച്ചിരുന്നു. സഹപരിശീലകൻ ഫ്രാങ്ക് ഡോവനാണു ടീമിനൊപ്പമുണ്ടാകുക.