
ഗാസ: കുട്ടികളും സ്ത്രീകളുമടക്കം ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ ഗാസയിലെ ക്രിസ്ത്യന്‍ മിഷണറി നടത്തുന്ന ആശുപത്രിയില്‍ അഞ്ഞൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ അന്ത്യശാസനം ഭയന്ന് ഗാസ വിട്ട് നിരവധി പേര്‍ ഈ ആശുപത്രിയില്‍ അഭയം തേടിയിരുന്നു. ആശുപത്രിയും സ്കൂളുകളും ആക്രമിക്ക എന്ന യുദ്ധ നിയമം ഇസ്രായേല്‍ ലംഘിച്ചുവെന്നതില്‍ ലോകരാജ്യങ്ങള്‍ക്ക് വലിയ അതൃപ്തിയാണ് ഉള്ളത്. അതിന് പിന്നാലെയാണ് ആശുപത്രിയില്‍ മിസൈല്‍ ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇസ്രായേലിന്റെ വിശദീകരണം. പാസ്തീനിലെ ഇസ്ളീമിക് ജിഹാദ് തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ ആശുപത്രിയില്‍ പതിക്കുകയായിരുന്നുവെന്നും ഇസ്രായേല്‍ വിശദീകരിക്കുന്നു.
#BREAKING: Israel’s Ambassador to India @NaorGilon confirms that Gaza hospital was hit by a misfired rocket by Palestinian Islamic Jihad terror group killing civilians. Asks Hamas to release the Israeli and foreign hostages and not act as cowards hiding inside tunnels. pic.twitter.com/HeO4lQ3JHT
— Aditya Raj Kaul (@AdityaRajKaul) October 18, 2023
എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരോടും ഇക്കാര്യങ്ങള്‍ ലോക രാജ്യങ്ങളോട് വിശദീകരിക്കാന്‍ ഇസ്രായേല്‍ ഭരണനേതൃത്വം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയില്‍ ഇസ്രായേല്‍ അംബാസിഡര്‍ നോര്‍ ഗിലോണ്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയതായാണ് സൂചന. ഗാസ ആശുപത്രിയില്‍ നടന്ന സ്ഫോടനവുമായി ഇസ്രായേലിന് യാതൊരു ബന്ധവും ഇല്ലെന്ന് അംബാസിഡര്‍ പറഞ്ഞു. വിദേശികള്‍ അടക്കമുള്ള
ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് തയ്യാറാകണമെന്നും ഭീരുക്കളെ പോലെ തുരങ്കങ്ങളില്‍ ഹമാസ് ഒളിച്ചിരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Israel blamed Palestinian Islamic jihad responsible for missile attack on a hospital in Gaza