ഇലന്തൂര്‍ നരബലിക്കേസ് പ്രതികള്‍ മൂന്നാമതൊരാളെക്കൂടി കൊലപ്പെടുത്തി? ക്രൈംബ്രാഞ്ച് സംഘം വിയ്യൂര്‍ ജയിലിലെത്തി

തൃശൂര്‍: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികള്‍ മൂന്നാമതൊരാളെ കൂടി കൊലപ്പെടുത്തിയതായി സംശയം. 2014ല്‍ പത്തനംതിട്ട പന്തളത്ത് കൊല്ലപ്പെട്ട സരോജിനിയുടെ മൃതദേഹത്തിലും നരബലിക്കേസിന് സമാനമായ രീതിയില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം നരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവത് സിങ്, ലൈല എന്നിവരിലേക്ക് എത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് പേരെയും ക്രൈംബ്രാഞ്ച് സംഘം വിയ്യൂര്‍ ജയിലില്‍ എത്തി ചോദ്യം ചെയ്തു.

2014 സെപ്റ്റംബര്‍ പതിനഞ്ചിനാണ് കുളനട ആറന്മുള റോഡരികില്‍ നിന്ന് 59കാരി സരോജിനിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ശരീരത്തില്‍ 44 മുറിവുകള്‍ കണ്ടെത്തി. മുറിവുകളില്‍ നിന്ന് രക്തംവാര്‍ന്നായിരുന്നു മരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യം ലോക്കല്‍ പോലീസാണ് കേസില്‍ അന്വേഷണം നടത്തിയത്. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇലന്തൂര്‍ നരബലിക്കേസിന്റെ വിശദാംശങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് സമാനമായ രീതിയിലാണ് സരോജിനിയുടെ കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് സംശയം പ്രകടിപ്പിക്കുന്നത്.

നരബലി കേസിലെ ഇരകളായ റോസ്‌ലിന്‍, പത്മ എന്നിവരുടെതിന് സമാമനമായ പ്രായവും ജീവിത സാഹചര്യവുമായിരുന്നു സരോജിനിയുടെതെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ സരോജിനിയെ കാണാതായ സമയത്ത് നരബലി കേസിലെ പ്രതി ഭഗവല്‍ സിങ്ങിന്റെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

it-is-suspected-that-the-suspects-in-the-e

More Stories from this section

family-dental
witywide