വിഷാംശം ഉള്ളവർ ചീറ്റിക്കൊണ്ടിരിക്കും, കേരളം വർഗീയ നിലപാടിനൊപ്പമല്ല; കേന്ദ്രമന്ത്രിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശ്ശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ വർഗീയ പരാമർശത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഉള്ളിൽ വിഷാംശം ഉള്ളവർ വിഷം ചീറ്റികൊണ്ടിരിക്കുമെന്നും കുറ്റവാളി ആരായാലും രക്ഷപ്പെടരുത് എന്ന പൊതുവികാരത്തിലാണ് കേരളം നിന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്രമണത്തിന് പ്രത്യേക മാനം നല്‍കാന്‍ ശ്രമമാണ് കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ശ്രമിച്ചത്. ഇത് എന്ത് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ആള്‍ അന്വേഷണ ഏജന്‍സികളോട് സാധാരണനിലയിലെ ആദരവ് കാണിക്കണം. ഗൗരവമായ സംഭവത്തില്‍ നേരത്തെ തന്നെ പ്രത്യേക നിലപാട് എടുത്ത് പ്രത്യേകമായി ചിലരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചരണരീതികളാണ് ഈ വിഭാഗം സ്വീകരിച്ചത്. അത് അവരുടെ വര്‍ഗീയ നിലപാടിന്റെ ഭാഗമാണ്. ആ വര്‍ഗീയ നിലപാടിനൊപ്പമല്ല കേരളം. എല്ലാവര്‍ഗീയതയ്ക്കും എതിരായ നിലപാടാണ് കേരളം സ്വീകരിച്ചത്. ആര് തെറ്റുചെയ്താലും കുറ്റവാളി രക്ഷപ്പെടില്ലെന്ന ഉറപ്പുവരുത്തുന്ന അന്വേഷണസംവിധാനമാണ് ഒരുക്കിയതെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി പറഞ്ഞു.

കളമശ്ശേരിയിൽ നടന്ന സ്ഫോടനം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അന്വേഷണത്തിനായി എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ 20 പേരടങ്ങിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തിങ്കളാഴ്ച രാവിലെ 10 ന് സർവകക്ഷിയോഗം ചേരും.

More Stories from this section

family-dental
witywide