
കൊച്ചി: കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച കേസിൽ ബാങ്ക് മുൻ പ്രസിഡന്റനും സിപിഐ നേതാവുമായിരുന്ന എൻ.ഭാസുരാംഗൻ, മകൻ അഖിൽജിത് എന്നിവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇന്നലെ കൊച്ചി ഇഡി ഓഫിസിൽ 10 മണിക്കൂർ ചോദ്യം ചെയ്തതിനൊടുവിലായിരുന്നു അറസ്റ്റ്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുമ്പും പലതവണ ഇഡി ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇയാൾ ഇഡിയുടമായി സഹകരിക്കുന്നില്ല എന്ന കാരണത്താലാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത് എന്ന് ഇഡി വ്യക്തമാക്കി. ഭാസുരാംഗന്റെ വീട്, മകന്റെ റസ്‌റ്റോറന്റ് എന്നിവിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. കണ്ടല സഹകരണ ബാങ്കിലും മുൻ സെക്രട്ടറിമാരുടെയും കലക്‌ഷൻ ഏജന്റിന്റെയും വീട്ടിലും പരിശോധന നടത്തി.
കണ്ടല സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സഹകരണവകുപ്പ് 101 കോടി രൂപയുടെ ക്രമക്കേടായിരുന്നു കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികള്‍ വായ്പ അനുവദിക്കല്‍, ജീവനക്കാര്‍ക്ക് അനധികൃതമായി ശമ്പളം നല്‍കല്‍ തുടങ്ങിയ നടപടികളുടെ ഭാഗമായി 101 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ബാങ്കിനുണ്ടായി എന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. 69 കോടി രൂപയാണ് വായ്പയിനത്തില്‍ ബാങ്കിന് കുടിശികയായിട്ടുള്ളത്. 173 കോടി രൂപ നിക്ഷേപകര്‍ക്കു നല്‍കാനുണ്ടെന്നാണ് കണക്കുകള്‍.
ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ ഭാസുരാംഗന്‍ രാജിവച്ചിരുന്നു. ഇതിനു ശേഷം ചുമതലയേറ്റെടുത്ത അഡ്മിനിസ്‌ട്രേറ്റര്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുത ക്രമക്കേടുകളാണ് കണ്ടെത്തിയത്. ബാങ്കിന് 120 കോടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ വെറും 27 കോടിയുടെ നഷ്ടം മാത്രമാണ് ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രേഖപ്പെടുത്തിയിട്ടുള്ളതെന്നം അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.കൂടാതെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഭാസുരാംഗം അട്ടിമറിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Kandala Bank fraud case: ED arrests former CPI leader Bhasurangan and his son