പാശ്ചാത്യരോടുള്ള നിങ്ങളുടെ വിശുദ്ധ യുദ്ധത്തെ ഞാൻ പിന്തുണയ്ക്കുന്നു; പുടിനോട് കിം

മോസ്കോ: ഉക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ചുള്ള പ്രത്യക്ഷമായ പരാമർശത്തിൽ, റഷ്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള “വിശുദ്ധ പോരാട്ടത്തിന്” തന്റെ രാജ്യം “പൂർണ്ണവും നിരുപാധികവുമായ പിന്തുണ” വാഗ്ദാനം ചെയ്യുന്നുവെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് പറഞ്ഞു. റഷ്യയുമായുള്ള ഉത്തരകൊറിയയുടെ ബന്ധത്തെ “ആദ്യ മുൻഗണന” എന്നും കിം വിശേഷിപ്പിച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുന്നതിന് കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസമാണ് റഷ്യയില്‍ എത്തിയത്. ഇതിന് പിന്നാലെ യുക്രെയ്‌നെതിരായ യുദ്ധത്തില്‍ ഉപയോഗിക്കുന്നതിന് ഉത്തരകൊറിയ ആയുധങ്ങള്‍ വില്‍ക്കണമെന്നാണ് റഷ്യ ആവശ്യപ്പെടുന്നതെന്ന് അമേരിക്ക അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, പ്രത്യുപകാരമായി ഭക്ഷ്യസഹായവും തങ്ങളുടെ ആണവ, മിസൈല്‍ പദ്ധതിക്കാവശ്യമായ സാങ്കേതിക വിദ്യയുമാണ് ഉത്തര കൊറിയ ആവശ്യപ്പെടുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

റഷ്യയുടെ കിഴക്കന്‍ മേഖലയായ വ്‌ലാദിവോസ്റ്റോക്കിലാണ് പുടിനുള്ളത്. ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയാണ് ഇത്. കിഴക്കന്‍ മേഖലയിലുള്ള വൊസ്റ്റോച്ച്‌നി ബഹിരാകാശ കേന്ദ്രത്തില്‍ വെച്ചാണ് കൂടിക്കാഴ്ച.

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയെന്ന് ദക്ഷിണകൊറിയ. കിഴക്കന്‍ കടലിലേക്കാണ് ഉത്തരകൊറിയ മിസൈല്‍ തൊടുത്തതെന്നും ദക്ഷിണകൊറിയ അറിയിച്ചു. മിസൈല്‍ എത്ര ദൂരം സഞ്ചരിച്ചുവെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ദക്ഷിണകൊറിയന്‍ സംയുക്ത സൈനിക മേധാവി അറിയിച്ചു. ജപ്പാന്റെ പ്രദേശത്തേക്ക് മിസൈല്‍ എത്തിയോ എന്നതില്‍ പരിശോധന തുടരുകയാണെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലിനായി കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide