
വാഷിങ്ടൺ: വിവേക് രാമസ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി റിപ്പബ്ലിക്കൻ നേതാവും മുൻ സൗത്ത് കരോലിന ഗവർണറുമായ നിക്കി ഹേലി. ചൈനയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ നിരോധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി നിക്കിയുടെ മകളുടെ ടിക് ടോക്ക് വീഡിയോകളെ കുറിച്ച് വിവേക് രാമസ്വാമി നടത്തിയ പ്രസ്താവനയാണ് നിക്കിയെ പ്രകോപിപ്പിച്ചത്.
ഈ വർഷമാദ്യം ടിക് ടോക്കിൽ ചേർന്ന രാമസ്വാമി, സെപ്തംബറിൽ കാലിഫോർണിയയിൽ നടന്ന രണ്ടാം റിപ്പബ്ലിക്കൻ പ്രൈമറി ഡിബേറ്റിൽ തന്റെ സാന്നിധ്യത്തെ കുറിച്ച് മിസ് ഹാലി നടത്തിയ വിമർശനത്തെ പരാമർശിച്ചു.
“അവസാന സംവാദത്തിൽ, ടിക് ടോക്കിൽ ചേർന്നതിന് അവൾ എന്നെ കളിയാക്കി. താങ്കളുടെ മകൾ തന്നെ ദീർഘകാലമായി ആ ആപ്പ് ഉപയോഗിക്കുമ്പോഴാണ് താങ്കൾ എന്നെ പരിഹസിച്ചത്. അതിനാൽ ആദ്യം നിങ്ങളുടെ കുടുംബത്തെ ശ്രദ്ധിക്കുന്നതായിരിക്കും നല്ലത്,” രാമസ്വാമി പറഞ്ഞു.
“എന്റെ കുടുംബത്തെ ഇതിൽ നിന്ന് ഒഴിവാക്കുക,” മിസ് ഹേലി ഇടപെട്ടു.
എന്നാൽ വിവേക് രാമസ്വാമി നിർത്തിയില്ല. തുടർന്ന് ‘കീടം’ എന്നാണ് നിക്കി ഹേലി വിവേക് രാമസ്വാമിയെ വിശേഷിപ്പിച്ചത്.