ജീവനക്കാരെ മുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച; മണിപ്പൂരില്‍ പിഎന്‍ബി ബാങ്കില്‍ നിന്ന് അക്രമികള്‍ കവര്‍ന്നത് 18.85 കോടി

ഇംഫാല്‍: മണിപ്പൂരില്‍ ഉഖ്രുള്‍ നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ വന്‍ കവര്‍ച്ച. തോക്കടക്കമുള്ള ആയുധങ്ങളുമായി ബാങ്കിലേക്ക് ഇരച്ചു കയറിയ സംഘം 18.85 കോടി രൂപ കൊള്ളയടിച്ചു. ജീവനക്കാര്‍ തുക എണ്ണിക്കൊണ്ടിരിക്കുന്നതിനിടെയാണ് പത്തോളം വരുന്ന കവര്‍ച്ചാസംഘം അകത്തു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മുഖംമൂടി ധരിച്ചാണ് അക്രമികള്‍ എത്തിയത്.

തോക്കിന്‍ മുനയില്‍ നിര്‍ത്തി സുരക്ഷാ ജീവനക്കാരേയും ബാങ്ക് ഉദ്യോഗസ്ഥരേയും കീഴ്‌പ്പെടുത്തിയാണ് കവര്‍ച്ചാ സംഘം കോടികളുമായി കടന്നു കളഞ്ഞത്. ജീവനക്കാരെ സ്‌റ്റോര്‍ റൂമില്‍ കെട്ടിയിടുകയായിരുന്നു. ഉഖ്റുള്‍ ടൗണിലെ വ്യൂലാന്‍ഡ്-1 ലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. മണിപ്പൂരില്‍ കലാപ് ആരംഭിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് ബാങ്ക് കൊള്ളയടിക്കപ്പെടുന്നത്.

ബാങ്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തേ ജൂലൈയില്‍ ചുരാചന്ദ്പുരില്‍ ആക്‌സിസ് ബാങ്ക് ശാഖ കൊള്ളയടിച്ച് ആയുധധാരികളായ സംഘം ഒരു കോടിക്ക് മുകളില്‍ രൂപ കൊള്ളയടിച്ചിരുന്നു. പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide