കേസുകളില്‍ പ്രതിയെ വെറുതെ വിടാന്‍ ‘മതിഭ്രമം’ മതിയായ കാരണമല്ലെന്ന് പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതിയെ വെറുതെ വിടാന്‍ ‘മതിഭ്രമം’ മതിയായ കാരണമല്ലെന്ന് പാര്‍ലമെന്ററി സമിതി. മതിഭ്രമം പോലെയുള്ള മെഡിക്കല്‍ കാരണങ്ങളാല്‍ മാത്രം കേസില്‍ പ്രതികളെ വെറുതെ വിടാനാവില്ലെന്നും നിയമപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാത്രമേ പ്രതികളെ വെറുതെ വിടാനാവൂവെന്നും പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പരിശോധിച്ച പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. മാനസിക രോഗം ഏറെ അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്ന വിശാലമായ അര്‍ഥമുള്ള അവസ്ഥായാണെന്ന് സമിതി ചൂണ്ടിക്കാട്ടി.

നിയമത്തില്‍ മാനസിക രോഗം (മെന്റല്‍ ഇല്‍നെസ്) എന്ന വാക്കിനു പകരം അനാരോഗ്യകരമായ മനസ്സ് (അണ്‍സൗണ്ട് മൈന്‍ഡ്) എന്നു പ്രയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിയമങ്ങളില്‍ മാറ്റംവരുത്താന്‍ ആഭ്യന്തരമന്ത്രാലയം വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ഐപിസി, സിആര്‍പിസി, തെളിവു നിയമം എന്നിവയ്ക്കു പകരമുള്ള ബില്ലുകളാണ് സമിതി പരിശോധിച്ചത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് പുതിയ ബില്ലുകള്‍. ബില്ലുകള്‍ പരിശോധിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ രാജ്യസഭയില്‍ സമര്‍പ്പിച്ചു.

പുതിയ ക്രിമിനല്‍ നീതിന്യായ സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും പുതിയ നിര്‍ദ്ദിഷ്ട നിയമങ്ങള്‍ പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ പറഞ്ഞിരുന്നു. ഐപിസി, ക്രിമിനല്‍ നടപടി ചട്ടം, തെളിവ് നിയമം എന്നിവയ്ക്ക് പകരമുള്ള പുതിയ ബില്ലുകള്‍ ഉടന്‍ പാസാക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide