ബലാത്സംഗ കേസ്: ബ്രിട്ടീഷ് പാർലമെന്റ് അംഗം ക്രിസ്പിൻ ബ്ലെൻഡ് അറസ്റ്റിൽ

ലണ്ടൻ: ബലാത്സംഗത്തിനും നിയന്ത്രിത ലഹരിവസ്തുക്കൾ കൈവശം വച്ചതിനും സംശയത്തിന്റെ പേരിൽ കൺസർവേറ്റിവ് എംപിയും മുൻ മന്ത്രിയുമായ ക്രിസ്പിൻ ബ്ലെൻഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് തന്നെ രണ്ട് തവണ പൊലീസ് ചോദ്യം ചെയ്തതായി റീഗേറ്റ് എംപിയായ ബ്ലെൻഡ് പ്രസ്താവനയിൽ പറഞ്ഞു.

സറേ പൊലീസിന്റെ അന്വേഷണവുമായി താൻ സഹകരിക്കുന്നുണ്ടെന്നും തനിക്കെതിരെ കുറ്റം ചുമത്തില്ലെന്നും ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിശോധനകൾ നടക്കുന്നതിനാൽ നിയന്ത്രിത പദാർത്ഥങ്ങൾ മയക്കുമരുന്നാണോ എന്ന് പറയാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് പിഎ മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തെക്കുറിച്ച് കൺസർവേറ്റീവ് പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം കൺസർവേറ്റീവ് പാർട്ടി വിപ്പ് പിൻവലിച്ചു. പാർലമെന്റിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹത്തോട് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.

1997 മുതൽ റായ്ഗേറ്റിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ക്രിസ്പിൻ ബ്ലെൻഡ്. 2010 മുതൽ 2012 വരെ ജസ്റ്റിസ് മിനിസ്റ്ററായും പിന്നീട് ഫോറിൻ അഫയേഴ്സ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചുട്ടുള്ള ക്രിസ്പിൻ ഭരണക്ഷിയിലെ പ്രമുഖ നേതാവാണ്.

More Stories from this section

family-dental
witywide