അയോധ്യയിലെ മസ്‌ജിദിന് പ്രധാനമന്ത്രി മോദി തറക്കല്ലിടണം; ആവശ്യവുമായി മുസ്ലിം നേതാക്കൾ

അയോധ്യ: ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമ്പോൾ, അവിടെ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സോഹാവൽ തഹസിൽ ധനിപൂർ ഗ്രാമത്തിൽ എത്തി മസ്ജിദിന്റെ തറക്കല്ലിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം.

“മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും വേണ്ടിയുള്ള ആളാണ്. ഹിന്ദു സഹോദരങ്ങളുടെ ‘ഇബാദത്ഗാഹ്’ (ആരാധനാലയം) ഉദ്ഘാടനം ചെയ്യാനാണ് വരുന്നതെങ്കിൽ, അദ്ദേഹം മസ്ജിദിന് അടിത്തറയിടണം,” അയോധ്യയിലെ ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മുഫ്തി ഹിസ്ബുല്ല ബാദ്ഷാ ഖാൻ പറഞ്ഞു.

“1857 ലെ സ്വാതന്ത്ര്യത്തിന്റെ വീരനായ മൗലവി അഹമ്മദുല്ല ഷാ ഫൈസാബാദിയുടെ പേരിലുള്ള സൗജന്യ ക്യാൻസർ ആശുപത്രി, പള്ളി, ഒരു കമ്മ്യൂണിറ്റി അടുക്കള, ഒരു ഗവേഷണ കേന്ദ്രം എന്നിവ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യം ഞങ്ങളുടെ ലക്ഷ്യം നിറവേറ്റും. ഞങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു,”അയോധ്യ മസ്ജിദ് ട്രസ്റ്റ് ഇൻഡോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറി അത്തർ ഹുസൈൻ പറഞ്ഞു.

മോദി ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെ പ്രധാനമന്ത്രിയല്ലെന്നും ക്ഷേത്രത്തിന് വേണ്ടിയാണ് അദ്ദേഹം എല്ലാം ചെയ്യുന്നതെന്നും മസ്ജിദിനും അത് ചെയ്യണമെന്നും അയോധ്യാ കേസിലെ മുൻ വാദി ഇഖ്ബാൽ അൻസാരി പറഞ്ഞു.

More Stories from this section

family-dental
witywide