കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധങ്ങള്‍ പരിശോധിക്കുന്നു, അന്വേഷണം ദുബായിലേക്ക്

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങള്‍ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം. ദുബായില്‍ ഇയാള്‍ പതിനെട്ട് വര്‍ഷത്തോളം ജോലി ചെയ്ത സ്ഥലത്ത് അന്വേഷണം നടത്തും. നിര്‍മ്മാണ മേഖലയിലാണ് മാര്‍ട്ടിന്‍ ജോലി ചെയ്തിരുന്നത്. വിദേശത്തുനിന്ന് ബോംബു നിര്‍മാണത്തെക്കുറിച്ച് ഡൊമിനിക് മാര്‍ട്ടിന്‍ പഠിച്ചിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

എന്‍ഐഎയാണ് കേസില്‍ വിശദ അന്വേഷണം മടത്തുന്നത്. കേസിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ ആഭ്യന്തര വകുപ്പില്‍ നിന്ന് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡൊമിനിക്കിന്റെ ഫോണ്‍ വിളികളും സമൂഹമാധ്യമ അക്കൗണ്ടുകളും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്. മാര്‍്ട്ടിനെ ബോംബുണ്ടാക്കാന്‍ ആരെങ്കിലും പഠിപ്പിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടുണ്ടോയെന്നാണ് എന്‍ഐഎ, എന്‍എസ്ജി, ഇന്റലിജന്‍സ് ബ്യൂറോ, കേരള പൊലീസ് തുടങ്ങിയവര്‍ അന്വേഷിക്കുന്നത്.

മാര്‍ട്ടിന്റെ കഴിഞ്ഞ ഒരുമാസത്തെ ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ് എന്‍ഐഎയുടെ സൈബര്‍ ഫൊറന്‍സിക് വിഭാഗവും പരിശോധിക്കുന്നുണ്ട്. കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കുപുറമേ യുഎപിഎ. വകുപ്പും ചുമത്തിയാണ് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തതിരിക്കുന്നത്. ബോംബ് നിര്‍മ്മിച്ചുവെന്ന് പറയുന്ന അത്താണിയിലെ വീട്ടില്‍ പോലീസ് മാര്‍ട്ടിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മാര്‍ട്ടിന്റെ ഭാര്യയുടെ പേരിലുള്ളതാണ് ഈ വീട്. നിലവില്‍ നാല് അപ്പാര്‍ട്ടുമെന്റുകളായി വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് ഇത്. സമീപത്തെ ഒരു കമ്പനിയില്‍ ജോലിക്ക് പോകുന്നവരാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നവര്‍.

സ്ഫോടനം നടന്നതിന് മുമ്പുള്ള മൂന്നു ദിവസങ്ങളില്‍ ഡൊമിനിക് മാര്‍ട്ടിന്‍ സ്ഥിരമായി ഈ വീട്ടില്‍ വന്നിരുന്നു. രാവിലെ മുതല്‍ വൈകീട്ടു വരെ വീട്ടില്‍ കഴിഞ്ഞിരുന്നുവെന്ന് പൊലീസ് സൂചിപ്പിക്കുന്നു. ഈ വീടിന്റെ ടെറസില്‍ വെച്ചാണ് ബോംബ് പരീക്ഷണം നടത്തിയിരുന്നതെന്നും പൊലീസ് വിലയിരുത്തുന്നു. കഴിഞ്ഞ അഞ്ചരവര്‍ഷമായി തമ്മനം കുത്താപ്പാടി കാദര്‍പിള്ള റോഡിലെ വാടകവീട്ടിലാണ് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ഇയാള്‍ താമസിക്കുന്നത്.

More Stories from this section

family-dental
witywide