അനിസ്ലാമിക വിവാഹം: ഇമ്രാൻ ഖാന് പാക്കിസ്ഥാൻ കോടതിയുടെ സമൻസ്

ഇസ്ലാമാബാദ്: ബുഷ്‌റ ബീബിയുമായുള്ള അനിസ്‌ലാമിക വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇസ്‌ലാമാബാദിലെ പ്രാദേശിക കോടതി സമൻസ് അയച്ചതായി പാകിസ്ഥാൻ ആസ്ഥാനമായുള്ള എക്‌സ്‌പ്രസ് ട്രിബ്യൂൺ ചെയ്യുന്നു.

തോഷഖാന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാൻ ഇമ്രാൻ ഖാനെ, കോടതിയിൽ ഹാജരാക്കുന്നത് ഉറപ്പാക്കാൻ അറ്റോക്ക് ജയിൽ സൂപ്രണ്ടിന് നൽകിയ ഉത്തരവിൽ സിവിൽ ജഡ്ജി ഖുദ്രത്തുല്ല നിർദ്ദേശിച്ചതായി ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റ് 5 ന് ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വാദത്തിനിടെ, പ്രസ്തുത കേസ് കേൾക്കുന്നതിനുള്ള കോടതിയുടെ അധികാരപരിധിയെ ചോദ്യം ചെയ്യുന്ന ഇമ്രാന്റെ അഭിഭാഷകന്റെ വാദങ്ങൾ ജഡ്ജി പരിശോധിക്കും. ഇമ്രാൻ ഖാന്റെ അഭിഭാഷകനോട് കോടതിയിൽ നിന്ന് സമയം ആവശ്യപ്പെട്ടതിന് ശേഷം വാദങ്ങൾ തയ്യാറാക്കാൻ ജഡ്ജി ആവശ്യപ്പെട്ടു.

ഇദ്ദത്തിന്റെ കാലത്ത് ഇമ്രാൻ ഖാൻ തന്റെ മൂന്നാമത്തെ ഭാര്യയെ വിവാഹം കഴിച്ചുവെന്ന ആരോപണം നേരിടുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇദ്ദത്ത് എന്നത് ഒരു ഇസ്ലാമിക പദമാണ്. വിവാഹമോചനത്തിനുശേഷമോ ഭർത്താവ് മരിച്ച ശേഷമോ ഉള്ള സ്ത്രീയുടെ കാത്തിരിപ്പുകാലത്തെയാണ് ഇദ്ദ എന്നു പറയുന്നത്. ആദ്യത്തെ ഭർത്താവുമായി വേർപിരിഞ്ഞ ശേഷം ബുഷ്‌റ ഇദ്ദയിൽ ഇരിക്കെയാണ് ഇമ്രാൻ ഖാൻ അവരെ വിവാഹം ചെയ്തതെന്നാണ് കേസ്.

More Stories from this section

family-dental
witywide