
വാറൻ്റുമായി എത്തിയ പൊലീസിനു നേരെ പ്രതിയെന്നു കരുതുന്നയാൾ വെടിയുതിർത്തു. പിന്നാലെ വലിയ ശബ്ദത്തോടെ വീട് പൊട്ടിത്തെറിച്ചു. വെർജീനിയയിലെ , ബ്ളൂമോണ്ട് ആർലിങ്ടണിലാണ് സംഭവം. സ്ഫോടനം സംബന്ധിച്ച് എഫ്ബിഐ അടക്കം പരിശോധിക്കുകയാണ്.
പൊലീസ് വാറൻ്റുമായി വരുന്ന വിവരം ഫോണിലൂടെയും സ്ഥലത്തെത്തിയ ശേഷം മൈക്കിലൂടെയും പ്രതിയെ അറിയിച്ചിരുന്നു. എന്നിട്ടും വീട് തുറക്കാൻ തയാറാകാത്ത പ്രതിയെ തേടി പൊലീസ് വീടിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വീട്ടിൽ നിന്ന് എട്ടു തവണ പൊലീസിനു നേരെ വെടിവയ്പ്പുണ്ടായി.
🚨🇺🇸 FLASH | Une maison à #Arlington, en Virginie, a explosé pendant une perquisition policière. Le suspect aurait tiré plusieurs coups de feu et utilisé un « lance-fusées ». Des policiers ont été blessés, mais aucun décès n'a été signalé jusqu'à présent.pic.twitter.com/Hzcc8TZduW
— Cerfia (@CerfiaFR) December 5, 2023
പ്രതിതന്നെയാണോ അതോ വീട്ടിൽ മാറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എല്ലായാലും അൽപ സംയത്തിനു ശേഷം വലിയ സ്ഫോടനം ഉണ്ടാവുകയും വീടു പൊട്ടിത്തെറിക്കുകയും ചെയ്തു. സമീപത്തുള്ള പല വീടുകൾക്കും കേടുപാട് സംഭവിച്ചു. ഇതിൽ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന വിവരം പുറത്തു വന്നിട്ടില്ല. പൊലീസ് അന്വേഷിച്ചെത്തിയ പ്രതി ജീവനോടെ ഉണ്ടോയെന്നും വ്യക്തമല്ല. ഇയാളുടെ പേരും വിലാസവും പൊലീസ് വെളിപ്പെടുത്തിയില്ല. പൊലീസ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണ്. സംഭവത്തെ കുറിച്ച് പൊലീസും അന്വേഷണ ഏജൻസികളും അന്വേഷിക്കുകയാണ്.
police investigating explosion of Arlington home as police were executing a warrent