
വാഷിങ്ടൺ: ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹാർവാർഡ് – ഹാരിസ് അമേരിക്കയിൽ നടത്തിയ സർവേയിൽ ലഭിച്ചത് അപ്രതീക്ഷിത പ്രതികരണം. യുവ അമേരിക്കക്കാരിൽ ഭൂരിഭാഗവും ഇസ്രായേലിനെ അവസാനിപ്പിച്ച് ഭരണം ഹമാസിനെ ഏൽപ്പിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് സർവേ ഫലം. 18നും 24നും ഇടയിൽ പ്രായമുള്ള 51 ശതമാനം അമേരിക്കൻ യുവാക്കളാണ് ഇത്തരത്തിൽ പ്രതികരിച്ചത്.
32 ശതമാനം ആളുകൾ ദ്വിരാഷ്ട്ര ഫോർമുലയാണ് പരിഹാരമെന്ന് അഭിപ്രായപ്പെട്ടു. 17 ശതമാനം ആളുകൾ പലസ്തീൻ ജനതയെ അറബ് രാഷ്ട്രങ്ങൾ ഏറ്റെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. 65 വയസിന് മുകളിലുള്ളവരിൽ നാല് ശതമാനം ആളുകൾ മാത്രമാണ് ഇസ്രയേലിനെ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ യുവതലമുറയിൽ ഭൂരിപക്ഷവും ഹമാസിനെയാണ് പിന്തുണച്ചത്.
18നും 24നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ 60 ശതമാനം പേരും ഹമാസിന്റെ ഒക്ടോബർ 7ലെ ആക്രമണത്തെ തള്ളിപ്പറിഞ്ഞില്ലെന്നും സർവേ കണ്ടെത്തി. പലസ്തീനികൾക്കെതിരെ ഇസ്രയേൽ വംശഹത്യ നടത്തിയെന്നാണ് യുവാക്കളിൽ ഭൂരിഭാഗവും പറയുന്നത്.