നവംബര്‍ 23ന് രാജസ്ഥാനില്‍ നടക്കുന്നത് 50,000 വിവാഹങ്ങള്‍; നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി വെച്ചു

നവംബര്‍ 23ന് നടക്കേണ്ട രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മിഷന്‍. നവംബര്‍ 23ന് നടക്കേണ്ട തെരഞ്ഞെടുപ്പ് നവംബര്‍ 25ലേക്കാണ് മാറ്റിയത്. നവംബര്‍ 23ന് രാജസ്ഥാനില്‍ 50,000 വിവാഹങ്ങളാണ് നടക്കുന്നത്. ഇത്രയധികം വിവാഹങ്ങളും മതപരമായ മറ്റു ചടങ്ങുകളും നടക്കുന്ന സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റാനുള്ള തീരുമാനം.

രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത്. നിരവധി വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പരിഗണിച്ചാണ് തീരുമാനം. രാജസ്ഥാന്‍ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് നംവബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

മിസോറാമിലും ഛത്തിസ്ഗഡിലും നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ് നടക്കുന്നത്. ഛത്തിസ്ഗഡില്‍ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 17 ന് നടക്കും. മധ്യപ്രദേശില്‍ നവംബര്‍ 17, തെലങ്കാനയില്‍ നവംബര്‍ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

More Stories from this section

family-dental
witywide