ഭൂമി തർക്കം: സഹോദരന്റെ ശരീരത്തിലൂടെ ട്രാക്ടർ കയറ്റിയിറക്കിയത് എട്ടുവട്ടം, യുവാവിന് ദാരുണാന്ത്യം

ജയ്പുർ: ഭൂമിതർക്കത്തിന്റെ പേരിൽ സഹോദരനെ ട്രാക്ടർ കയറ്റികൊലപ്പെടുത്തി. രാജസ്ഥാനിലെ ഭരത്പുരിലാണ് ക്രൂരമായ സംഭവം നടന്നത്. ഭരത്പുർ സ്വദേശി നിർപഥ്(32) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അക്രമത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം പുറത്തറിയുന്നത്.

രാജസ്ഥാനിലെ ഭരത്പുറിലെ അഡ്ഡ ഗ്രാമത്തിൽ ബഹദൂർ സിങ്ങിന്റെയും അഥർ സിങ്ങിന്റേയും കുടുംബങ്ങൾ തമ്മിലുള്ള നാളുകളായുള്ള ഭൂമിത്തർക്കമാണ് ഇപ്പോൾ ഒരു കൊലപാതകത്തിലേക്ക് വരെ എത്തിച്ചിരിക്കുന്നത്. ദാമോദർ എന്നയാൾ തന്റെ സഹോദരനായ നിർപഥിനെ ട്രാക്ടർ ഉപയോഗിച്ച് ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.

സംഭവത്തിൽ സാദർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ദാമോദർ അറസ്റ്റിലായിട്ടുണ്ട്. സഹോദരൻ മരിക്കുന്നതുവരെ പ്രതിയായ ദാമോദർ ട്രാക്ടർ ഏതാണ്ട് എട്ട് തവണ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചുവെന്നാണ് റിപ്പോർട്ട്.

സദാർ പൊലീസിൽ ഭൂമി തർക്കത്തിന്റെ പേരിൽ ഇരുവിഭാഗവും പരസ്പരം പരാതി നൽകിയിരുന്നു. ബഹദൂർ സിങ്ങിന്റെ കുടുംബം ബുധനാഴ്ച ട്രാക്ടറുമായി തർക്കഭൂമിയിൽ എത്തുകയായിരുന്നു. ഇതിനെതിരെ അഥർ സിങ്ങിന്റെ കുടുംബവുമായി തർക്കത്തിലേർപ്പെട്ടു. ഇതിനിടെ ഒരു യുവാവ് നിലത്തു കടന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇയാളുടെ മുകളിലൂടെ ട്രാക്ടർ ഓടിച്ചുകയറ്റുകയായിരനന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂ​ഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

More Stories from this section

family-dental
witywide